തിരുവനന്തപുരം: സംസ്ഥാന പോലീസ് വകുപ്പിൽ വീണ്ടും അഴിച്ചുപണി. തിരുവന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന എസ്.സുരേന്ദ്രനെ തൽസ്ഥാനത്ത് നിന്ന് മാറ്റി. ആഴ്ചകൾക്ക് മുമ്പാണ് അദ്ദേഹത്തെ ഈ പോസ്റ്റിൽ നിയമിച്ചിരുന്നത്. ഡിഐജി കെ.സേതുരാമൻ ഐപിഎസാണ് പുതിയ സിറ്റി പോലീസ് കമ്മീഷണർ. സുരേന്ദ്രനെ പോലീസ് ആസ്ഥാനത്തെ ഐജിയായാണ് നിയമിച്ചിരിക്കുന്നത്. സേതുരാമൻ നേരത്തെ പോലീസ് ആസ്ഥാനത്തെ ഭരണവിഭാഗം ഡിഐജി ആയിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റയാണ് സിറ്റി പോലീസ് കമ്മീഷണറെ മാറ്റുന്നതായി ഉത്തരവിറക്കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻെറ നിർദ്ദേശം.
കാസർഗോഡ് ഇരട്ടക്കൊലപാതകക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ലോകനാഥ് ബെഹറ ഇന്ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണത്തിൻെറ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്. അന്വേഷണ സംഘത്തെ ഐജി തീരുമാനിക്കും
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻെറ നിർദ്ദേശം.
കാസർഗോഡ് ഇരട്ടക്കൊലപാതകക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ലോകനാഥ് ബെഹറ ഇന്ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണത്തിൻെറ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്. അന്വേഷണ സംഘത്തെ ഐജി തീരുമാനിക്കും