തിരുവനന്തപുരം: എസ്എഫ്ഐക്കാരുടെ തോന്ന്യാസത്തിനു മുന്നിൽ സിപിഐക്ക് നട്ടെല്ല് നഷ്ടമായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എംജി സർവ്വകലാശാല തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ എഐഎസ്എഫ് വനിതാ നേതാവിനെ പരസ്യമായി അപമാനിച്ചിട്ടും സ്വന്തം പാർട്ടി അതിനെതിരെ പ്രതികരിച്ചോയെന്ന് കെപിസിസി പ്രസിഡന്റ് ചോദിച്ചു. സിപിഐയിൽ പ്രതികരിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. വിഷയത്തിൽ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല. നിയമം അതിന്റെ വഴിക്കു പോകുന്നില്ലെങ്കിൽ കൊണ്ടുപോകാൻ കോൺഗ്രസിന് അറിയാമെന്ന് സുധാകരൻ പറഞ്ഞു. കേരളത്തിലെ സിപിഐ നേതാക്കൾ കോൺഗ്രസിലേക്ക് വരികയാണെങ്കിൽ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് സുധാകരൻ പറഞ്ഞു.
ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതിനു പിന്നാലെ പാർട്ടിവിട്ട എ വി ഗോപിനാഥിനെ പാർട്ടിയിലേക്ക് മടക്കി കൊണ്ടുവരും. അദ്ദേഹത്തിന് അർഹതപ്പെട്ട സ്ഥാനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറല്ലെന്ന സിപിഎം നിലപാടിനെതിരെയും സുധാകരൻ രംഗത്തെത്തി. "ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ കരുത്ത് എന്താണ്? കേരളത്തിൽ മാത്രമല്ലേ സിപിഎം ഉള്ളൂ? ആയിരം ആളുകളെ വെച്ച് റാലി നടത്താൻ കഴിയുന്ന വേറെ ഏത് സംസ്ഥാനമാണ് സിപിഎമ്മിനുള്ളത്? സർക്കാരിനെതിരെയുള്ള പോരാട്ടത്തിൽ ഇടതുപക്ഷത്തു നിന്ന് എന്തു സഹായമാണ് കോൺഗ്രസിന് ലഭിച്ചിട്ടുള്ളത്? അവരിപ്പോൾ വന്നാലും പാർട്ടിക്ക് വലിയ ഗുണമൊന്നും ഇല്ല. ഇന്ത്യൻ പ്രതിപക്ഷ രംഗത്ത് ഏറ്റവും ദുർബലമായ പ്രസ്ഥാനമാണ് ഇടതുപക്ഷം." സുധാകരൻ പറഞ്ഞു.
അതേസമയം താൻ പാർട്ടിക്കൊപ്പം ഉണ്ടെന്ന കെ സുധാകരന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് എവി ഗോപിനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സെമി കേഡർ സിസ്റ്റം നടപ്പാക്കാൻ കേഡറെ ഒഴിവാക്കുന്നതാണ് കോൺഗ്രസിന്റെ പുതിയ രീതിയെന്ന് ഗോപിനാഥ് പരിഹസിച്ചു. താൻ സെമി കേഡറല്ല, കേഡറാണ് എന്നാണ് ഗോപിനാഥ് നേരത്തെ നടത്തിയ പ്രസ്താവന.
ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതിനു പിന്നാലെ പാർട്ടിവിട്ട എ വി ഗോപിനാഥിനെ പാർട്ടിയിലേക്ക് മടക്കി കൊണ്ടുവരും. അദ്ദേഹത്തിന് അർഹതപ്പെട്ട സ്ഥാനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറല്ലെന്ന സിപിഎം നിലപാടിനെതിരെയും സുധാകരൻ രംഗത്തെത്തി. "ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ കരുത്ത് എന്താണ്? കേരളത്തിൽ മാത്രമല്ലേ സിപിഎം ഉള്ളൂ? ആയിരം ആളുകളെ വെച്ച് റാലി നടത്താൻ കഴിയുന്ന വേറെ ഏത് സംസ്ഥാനമാണ് സിപിഎമ്മിനുള്ളത്? സർക്കാരിനെതിരെയുള്ള പോരാട്ടത്തിൽ ഇടതുപക്ഷത്തു നിന്ന് എന്തു സഹായമാണ് കോൺഗ്രസിന് ലഭിച്ചിട്ടുള്ളത്? അവരിപ്പോൾ വന്നാലും പാർട്ടിക്ക് വലിയ ഗുണമൊന്നും ഇല്ല. ഇന്ത്യൻ പ്രതിപക്ഷ രംഗത്ത് ഏറ്റവും ദുർബലമായ പ്രസ്ഥാനമാണ് ഇടതുപക്ഷം." സുധാകരൻ പറഞ്ഞു.
അതേസമയം താൻ പാർട്ടിക്കൊപ്പം ഉണ്ടെന്ന കെ സുധാകരന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് എവി ഗോപിനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സെമി കേഡർ സിസ്റ്റം നടപ്പാക്കാൻ കേഡറെ ഒഴിവാക്കുന്നതാണ് കോൺഗ്രസിന്റെ പുതിയ രീതിയെന്ന് ഗോപിനാഥ് പരിഹസിച്ചു. താൻ സെമി കേഡറല്ല, കേഡറാണ് എന്നാണ് ഗോപിനാഥ് നേരത്തെ നടത്തിയ പ്രസ്താവന.