കോഴിക്കോട്: ആസനത്തില്‍ ആലുമുളച്ചാല്‍ തണലെന്ന നിലപാടാണ് പിണറായിക്കെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരൻ. യുഡിഎഫിനെ നയിക്കുന്നത് ലീഗാണെന്ന പിണറായിയുടെ പ്രസ്താവന അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ മലബാര്‍ മേഖലാ നേതൃ യോഗത്തിന് കോഴിക്കോടെത്തിയപ്പോഴാണ് സുധാകരന്റെ വാക്കുകൾ. നിയമസഭ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസില്‍ നേതൃമാറ്റം തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമോ നീക്കുപോക്കോ ഉണ്ടാവില്ല. എന്നാല്‍ ആര് വോട്ട് നല്കിയാലും സ്വീകരിക്കുമെന്നും സുധാകരന് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
Also Read : കേരളം പിടിക്കാനുറച്ച് കോൺഗ്രസ്; 'സ്ഥാനാര്‍ത്ഥിത്വത്തിനുള്ള യോഗ്യതകൾ' വ്യക്തമാക്കി നേതൃത്വം; തയ്യാറെടുപ്പുകൾ ഇങ്ങനെ
സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ അലംഭാവം തുടരുകയാണെന്നും സുധാകരന് വിമർശിച്ചു. തെളിവ് ഉള്ളതിനാലാണ് സ്പീക്കര്‍ക്കെതിരെ അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read : നേമത്ത് രാജഗോപാലിന് പകരം കുമ്മനം? നിയമസഭയിലേക്ക് സുരേന്ദ്രനും മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മലബാര്‍ മേഖലകള്‍ ഉള്‍പ്പെടുന്ന ആറുജില്ലകളുടെ യോഗം കോഴിക്കോട് നടക്കുന്നത്. കഴിഞ്ഞദിവസം ദക്ഷിണ ജില്ലകളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയും മുന്‍ എംപിയുമായ പി വിശ്വനാഥനും മധ്യമേഖലാ ജില്ലകളുടെ ചുമതലവഹിക്കുന്ന ഐവാന്‍ ഡിസൂസയും തിരുവനന്തപുരത്തും തൃശ്ശൂരും യോഗം ചേര്‍ന്നിരുന്നു.
Also Read : കേരളം പിടിക്കാനുറച്ച് കോൺഗ്രസ്; 'സ്ഥാനാര്‍ത്ഥിത്വത്തിനുള്ള യോഗ്യതകൾ' വ്യക്തമാക്കി നേതൃത്വം; തയ്യാറെടുപ്പുകൾ ഇങ്ങനെ
സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ അലംഭാവം തുടരുകയാണെന്നും സുധാകരന് വിമർശിച്ചു. തെളിവ് ഉള്ളതിനാലാണ് സ്പീക്കര്‍ക്കെതിരെ അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read : നേമത്ത് രാജഗോപാലിന് പകരം കുമ്മനം? നിയമസഭയിലേക്ക് സുരേന്ദ്രനും മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മലബാര്‍ മേഖലകള്‍ ഉള്‍പ്പെടുന്ന ആറുജില്ലകളുടെ യോഗം കോഴിക്കോട് നടക്കുന്നത്. കഴിഞ്ഞദിവസം ദക്ഷിണ ജില്ലകളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയും മുന്‍ എംപിയുമായ പി വിശ്വനാഥനും മധ്യമേഖലാ ജില്ലകളുടെ ചുമതലവഹിക്കുന്ന ഐവാന്‍ ഡിസൂസയും തിരുവനന്തപുരത്തും തൃശ്ശൂരും യോഗം ചേര്‍ന്നിരുന്നു.