ആപ്പ്ജില്ല

ദേശീയ അവാർഡ്: പ്രതിഷേധത്തിനെതിരെ കെ സുരേന്ദ്രൻ

വാശിപിടിച്ചാൽ ഈ ജന്മത്തിൽ പലർക്കും അവാർഡ് വാങ്ങാനുള്ള യോഗം ഉണ്ടാകില്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ.

Samayam Malayalam 6 May 2018, 3:06 pm
കാസർഗോഡ്: ബിജെപി മന്ത്രിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങില്ല എന്ന് വാശിപിടിച്ചാൽ ഈ ജന്മത്തിൽ പലർക്കും അവാർഡ് വാങ്ങാനുള്ള യോഗം ഉണ്ടാകില്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. മോദിയോടും ബിജെപിയോടുമുള്ള അടങ്ങാത്ത പകയും അധമചിന്തകളും പല രൂപത്തിൽ പുറത്തു വരുന്നതാണെന്നും ഇത് പ്രതിഷേധമായി കാണാനാകില്ലെന്നും സുരേന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
Samayam Malayalam K Surendran


ഈ ചൊറിച്ചിലിന് മരുന്നില്ല. അതിന്റെ മറവിൽ ലോകം ആദരിക്കുന്നവരെ അധിക്ഷേപിച്ചാൽ അത് തിരിച്ചറിയാനുള്ള വിവേകം ജനങ്ങൾക്കുണ്ടെന്ന് മനസിലാക്കണമെന്നും സുരേന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്. വ്യത്യസ്തമായ നിലപാടുകൾ സ്വീകരിക്കാനുള്ള പൗരൻറെ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിൻറെ സവിശേഷത. അവാർഡുദാന ചടങ്ങ് ബഹിഷ്കരിക്കാനുള്ള ചിലരുടെ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും. അതിൻറെ പേരിൽ യേശുദാസിനെപ്പോലെ ലോകം മുഴുവൻ ആദരിക്കുന്ന ഒരു മഹാപ്രതിഭയെ ഇങ്ങനെ നികൃഷ്ടമായ നിലയിൽ അധിക്ഷേപിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ മഹാവൃത്തികേടാണ്. അസഹിഷ്ണുതക്ക് ഒരതിരുണ്ട്. ഇതിനു മുൻപും എത്രയോ കലാകാരൻമാർ മന്ത്രിമാരുടെ കയ്യിൽനിന്ന് അവാർഡ് സ്വീകരിച്ചിട്ടുണ്ട്. ബി. ജെ. പി മന്ത്രിയുടെ കയ്യിൽനിന്ന് അവാർഡുവാങ്ങില്ല എന്നൊക്കെ വാശിപിടിച്ചാൽ പലർക്കും ഈ ജന്മത്തിൽ അവാർഡുവാങ്ങാനുള്ള യോഗം ഉണ്ടാവുകയില്ല. ഈ പ്രതിഷേധം ആദർശപരമെന്നൊന്നും ആരും കരുതുന്നില്ല. മോദിയോടും ബി. ജെ. പിയോടുമുള്ള ഒരു തരം അടങ്ങാത്ത പകയും മറ്റുചില അധമചിന്തകളും പല രൂപത്തിൽ പുറത്തുവരുന്നതാണ്. അതിനു വേറെ പരിഹാരമൊന്നുമില്ല. ഈ ചൊറിച്ചിലിനു മരുന്നുമില്ല. എന്നാൽ അതിൻറെ മറവിൽ ലോകം ആദരിക്കുന്നവരെ അധിക്ഷേപിച്ചാൽ അതു തിരിച്ചറിയാനുള്ള വിവേകമൊക്കെ ജനങ്ങൾക്കുണ്ടെന്ന് മനസ്സിലാക്കണം.
https://www.facebook.com/KSurendranOfficial/photos/a.640026446081995.1073741832.582049905212983/1704575099627119/?type=3&theater​​

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്