കൊച്ചി: മകരവിളക്ക് സമയത്ത് ശബരിമല ദര്‍ശനം നടത്താനായി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയ ബിജെപി നേതാവ് കെ സുരേന്ദ്രനു നേര്‍ക്ക് ചോദ്യങ്ങളുമായി കോടതി. ശബരിമലയിൽ ഇപ്പോള്‍ സ്ഥിതി ശാന്തമാണെന്നും അത് തകര്‍ക്കുമോയെന്നും സുരേന്ദ്രനോട് കോടതി ചോദിച്ചു. ഈ സീസണിൽ തന്നെ ശബരിമലയിൽ പോകണമെന്നുണ്ടോയെന്നും കോടതി ആരാഞ്ഞു. എന്നാൽ താൻ കെട്ടുനിറച്ചിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രൻ്റെ മറുപടി. ഏതെങ്കിലും മലയാളമാസം ഒന്നാം തീയതി ശബരിമലയിൽ പോയാൽ പോരെയെന്ന് കോടതി സുരേന്ദ്രനോട് ചോദിച്ചു. ശബരിമലയിലെ സമാധാനം തകര്‍ക്കാൻ പ്രതി ബോധപൂര്‍വ്വമായ ശ്രമമാണ് നടത്തുന്നതെന്നും ഈ സീസണിൽ സുരേന്ദ്രനെ ശബരിമലയിലേയ്ക്ക് വിടരുതെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. ഹര്‍ജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയ്ത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്.
ശബരിമലയിൽ ദര്‍ശനത്തിനെത്തിയ 52കാരിയായ ഭക്തയെയും ബന്ധുവിന്െയും ആക്രമിച്ച കേസിൽ പ്രതിയാണ് കെ സുരേന്ദ്രൻ. ഡിസംബര്‍ ഏഴിന് സുരേന്ദ്രന് ജാമ്യം അനുവദിച്ച കോടതി കേസിന്റെ ആവശ്യത്തിനല്ലാതെ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന് സുരേന്ദ്രന് കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു.
ശബരിമലയിൽ ദര്‍ശനത്തിനെത്തിയ 52കാരിയായ ഭക്തയെയും ബന്ധുവിന്െയും ആക്രമിച്ച കേസിൽ പ്രതിയാണ് കെ സുരേന്ദ്രൻ. ഡിസംബര്‍ ഏഴിന് സുരേന്ദ്രന് ജാമ്യം അനുവദിച്ച കോടതി കേസിന്റെ ആവശ്യത്തിനല്ലാതെ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന് സുരേന്ദ്രന് കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു.