ആപ്പ്ജില്ല

സ്വർണക്കടത്തിൽ ഒരു ദുരൂഹമരണം; അതാര്? അമിത് ഷാ തന്നെ പറയുമെന്ന് കെ സുരേന്ദ്രൻ

വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരിക്കണം കേന്ദ്ര ആഭ്യന്തര മന്ത്രി ഇക്കാര്യം പറഞ്ഞതെന്നും മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ലെങ്കിൽ കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Samayam Malayalam 8 Mar 2021, 12:45 pm
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശംഖുമുഖത്തു നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു. കേസിൽ ഉള്‍പ്പെട്ട ഒരു വ്യക്തി ദുരൂഹസാഹചര്യത്തിൽ മരിച്ചെന്നും എന്നാൽ സംസ്ഥാന സര്‍ക്കാര്‍ ഇതേപ്പറ്റി അന്വേഷിക്കാൻ തയ്യാറായില്ലെന്നുമാണ് അമിത് ഷാ വ്യക്തമാക്കുന്നത്. എന്നാൽ ഇതുവരെ ഉന്നയിക്കപ്പെടാത്ത പുതിയ ആരോപണം ചര്‍ച്ചയാക്കാൻ ഒരുങ്ങുകയാണ് ബിജെപി.
Samayam Malayalam k surendran says cm pinarayi vijayan should answer questions of amit shah who mentioned about misterious death related to gold smuggling
സ്വർണക്കടത്തിൽ ഒരു ദുരൂഹമരണം; അതാര്? അമിത് ഷാ തന്നെ പറയുമെന്ന് കെ സുരേന്ദ്രൻ



'സര്‍ക്കാര്‍ അന്വേഷിക്കാത്ത ദുരൂഹമരണം'

ബിജെപിയുടെ വിജയയാത്രയുടെ സമാപന ദിവസം ശംഖുമുഖത്തു വെച്ചായിരുന്നു അമിത് ഷായുടെ പരാമര്‍ശങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയായിരുന്നു സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു ദുരൂഹമരണമുണ്ടായെന്ന് അദ്ദേഹം ആരോപിച്ചത്. എന്നാൽ ഇതേപ്പറ്റി കൂടുതലായി എന്തെങ്കിലും പറയാൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തയ്യാറായില്ല. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമിത് ഷാ ആരോപണം ഉന്നയിച്ചതെന്നും ഇതേക്കുറിച്ച് പ്രതികരിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നുമായിരുന്നു കെ സുരേന്ദ്രൻ്റെ പ്രതികരണം. മറുപടി നല്‍കിയില്ലെങ്കിൽ കൂടുതൽ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Amit Shah

ഡോളര്‍കടത്ത് കേസിലെ പ്രതിയെ പ്രതിമാസം മൂന്ന് ലക്ഷം രൂപയ്ക്ക് നിയമിച്ചത് നിങ്ങളാണോ എന്നായിരുന്നു മുഖ്യമന്ത്രിയോട് അമിത് ഷായുടെ ചോദ്യം. "പ്രതിയ്ക്ക് നിങ്ങളുടെ പ്രിൻസിപ്പൽ സെക്രട്ടറി വ്യാജബിരുദത്തിൻ്റെ അടിസ്ഥാനത്തിലാണ് ജോലി നല്‍കിയത് എന്നത് ശരിയാണോ? സര്‍ക്കാര്‍ ചെലവിൽ ഈ സ്ത്രീയെ വിദേശത്ത് നടന്ന പരിപാടിയിൽ പങ്കെടുപ്പിച്ചുവോ? ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദര്‍ശകയാണെന്നത് ശരിയാണോ?" മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിന് സമ്മര്‍ദ്ദമുണ്ടായെന്നും ഈ നടപടി ശരിയാണോ എന്നും അമിത് ഷാ ചോദിച്ചു. ഇതിനു പിന്നാലെയായിരുന്നു വിവാദമായ വാക്കുകള്‍. "സംശയാസ്പദമായ ഒരു മരണം ഉണ്ടാി. അതിൽ എന്തെങ്കിലും അന്വേഷണം നടത്തിയോ? പൊതുജീവിതം നയിക്കുന്നവര്‍ ചോദ്യങ്ങള്‍ക്ക് സുതാര്യമായി മറുപടി നല്‍കണം." മുഖ്യമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കാനല്ല ചോദ്യങ്ങളെന്നും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാൽ മതിയെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര ഏജൻസികള്‍ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയെന്ന തരത്തിലായിരുന്നു അമിത് ഷായുടെ മറുപടി.

ആ മരണം ഏത്?

അതേസമയം, അമിത് ഷാ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന മരണം എന്നു വിശേഷിപ്പിച്ച സംഭവം ഏതാണെന്ന ചോദ്യം ബാക്കിയാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതികളോ സാക്ഷികളോ മരണപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളില്ല. അതേസമയം, വാഹനാപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളാണെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംഭവത്തിൽ 2019ൽ നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിബിഐ ഡിആര്‍ഐയിൽ നിന്ന് ശേഖരിക്കുകയും ചെയ്തിരുന്നു. ബാലഭാസ്കര്‍ മരിച്ച സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനെ കണ്ടെന്ന കലാഭവൻ സോബിയുടെ ആരോപണം അന്വേഷിക്കമെന്ന് അച്ഛൻ കെസി ഉണ്ണിയും ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.

ഇതാ കേരളത്തിലെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡന്‍റ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്