പന്തളം: ശബരിമല സംഘർഷത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ സന്നിധാനത്തേക്കുള്ള യാത്ര പുനരാരംഭിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം നവംബർ 17നാണ് സുരേന്ദ്രനെ നിലക്കലിൽ നിന്ന് അറസ്റ്റ് ചെയ്തത്. ശബരിമല സന്നിധാനത്ത് സുരേന്ദ്രൻ എത്തിയാൽ പ്രക്ഷോഭം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നായിരുന്നു അറസ്റ്റ്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് അറസ്റ്റ് നടന്നത്. മുൻപ് യാത്ര മാറ്റി വെച്ചപ്പോൾ കരുതിയിരുന്ന ഇരുമുടിക്കെട്ട് തന്നെ പുനരാരംഭിക്കുന്ന യാത്രക്ക് ഉപയോഗിക്കും.
പന്തളം കൊട്ടാരത്തിൽ നിന്നാണ് സുരേന്ദ്രൻ യാത്ര ആരംഭിക്കുന്നത്. 53 കാരിയായ സ്ത്രീയെ ശബരിമലയിൽ ചിത്തിര ആട്ടവിശേഷ ആഘോഷങ്ങൾക്കിടെ ആക്രമിച്ച കേസിലെ ഗൂഢാലോചക്കുറ്റത്തിനും സുരേന്ദ്രനെ റിമാൻഡ് ചെയ്തിരുന്നു. 21 ദിവസത്തെ തടവ് ശിക്ഷക്ക് ശേഷമാണ് സുരേന്ദ്രൻ പുറത്ത് വന്നത്.എന്നാൽ, ശബരിമല അടങ്ങുന്ന പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ സുരേന്ദ്രന് വിലക്കേർപ്പെടുത്തിയിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഡിസംബർ എട്ടിനാണ് സുരേന്ദ്രൻ പുറത്ത് വന്നത്.
പന്തളം കൊട്ടാരത്തിൽ നിന്നാണ് സുരേന്ദ്രൻ യാത്ര ആരംഭിക്കുന്നത്. 53 കാരിയായ സ്ത്രീയെ ശബരിമലയിൽ ചിത്തിര ആട്ടവിശേഷ ആഘോഷങ്ങൾക്കിടെ ആക്രമിച്ച കേസിലെ ഗൂഢാലോചക്കുറ്റത്തിനും സുരേന്ദ്രനെ റിമാൻഡ് ചെയ്തിരുന്നു. 21 ദിവസത്തെ തടവ് ശിക്ഷക്ക് ശേഷമാണ് സുരേന്ദ്രൻ പുറത്ത് വന്നത്.എന്നാൽ, ശബരിമല അടങ്ങുന്ന പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ സുരേന്ദ്രന് വിലക്കേർപ്പെടുത്തിയിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഡിസംബർ എട്ടിനാണ് സുരേന്ദ്രൻ പുറത്ത് വന്നത്.