ആപ്പ്ജില്ല

നിലയ്ക്കല്‍ ബേസ് ക്യാമ്പ്; വിശദീകരിച്ച് കടകംപള്ളി

നിലയ്ക്കലില്‍ 1250 ടോയ്‍ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി

Samayam Malayalam 20 Nov 2018, 1:30 pm
കാസര്‍കോഡ്: നിലയ്ക്കലില്‍ ബേസ് ക്യാമ്പ് രൂപീകരിച്ചതിനെ വിശദീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രളയത്തിന് ശേഷമാണ് നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.
Samayam Malayalam Kadakampally Surendran


പ്രളയത്തെ തുടര്‍ന്ന് കനത്ത നാശമാണ് പമ്പയില്‍ ഉണ്ടായത്. പമ്പയില്‍ ആകെയുള്ള 380 ടോയ്‍ലറ്റുകളില്‍ 120 എണ്ണം ഒലിച്ചുപോയിരുന്നു. എന്നാല്‍ ഇപ്പോള്‍ 390 ടോയ്‍ലറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ 1250 ടോയ്‍ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ പമ്പയിലെത്തിയ കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സര്‍ക്കാര്‍ തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഭക്തരെ ജയിലിൽ അടക്കാനാണ് സർക്കാരിന് താൽപര്യം. ആവശ്യത്തിന് ശുചിമുറികളോ വിരി വെക്കാനുള്ള സൗകര്യങ്ങളോ പമ്പയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേപോലെ കഴിഞ്ഞ ദിവസം പമ്പയും സന്നിധാനവും സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കളും തീര്‍ത്ഥാടകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്