കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ന് സർവ്വകക്ഷി സമാധാന യോഗം ചേരും. മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് യോഗം. ഇരട്ടക്കൊലപാതകത്തിനു പിന്നിലെ പെരിയയിലും പരിസര പ്രദേശങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾക്ക് തടയിടുകയാണ് യോഗത്തിന്റെ ലക്ഷ്യം. മുഴുവൻ രാഷ്ട്രീയ പാർട്ടികളും യോഗത്തിൽ പങ്കെടുക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കാസർഗോഡ് ജില്ലാ നേതൃത്വം നടത്തുന്ന 48 മണിക്കൂർ ഉപവാസം ഇന്ന് ആരംഭിക്കും. സിവിൽ സ്റ്റേഷനു മുന്നിൽ പത്തുമണിക്കാണ് ആരംഭിക്കുക. മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ അടക്കമുള്ളവർ ഉപവാസ സമരത്തിൽ പങ്കെടുക്കും. ശരത്ത് ലാലിനെയും കൃപേഷിനെയും സംസ്ക്കരിച്ചിടത്ത് പുഷ്പാർച്ചന നടത്തിയ ശേഷമായിരിക്കും ഉപവാസം ആരംഭിക്കുക.
കേസിൽ പ്രതികളെ കൂടുതൽ ചോദ്യംചെയ്യുന്നതിന് വിട്ടുകിട്ടുന്നതിനായി ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയിൽ അപേക്ഷനൽകും. കേസിൽ ഒരു പ്രതിയെക്കൂടി കണ്ടെത്താനുണ്ട്.
അതേസമയം ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കാസർഗോഡ് ജില്ലാ നേതൃത്വം നടത്തുന്ന 48 മണിക്കൂർ ഉപവാസം ഇന്ന് ആരംഭിക്കും. സിവിൽ സ്റ്റേഷനു മുന്നിൽ പത്തുമണിക്കാണ് ആരംഭിക്കുക. മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ അടക്കമുള്ളവർ ഉപവാസ സമരത്തിൽ പങ്കെടുക്കും. ശരത്ത് ലാലിനെയും കൃപേഷിനെയും സംസ്ക്കരിച്ചിടത്ത് പുഷ്പാർച്ചന നടത്തിയ ശേഷമായിരിക്കും ഉപവാസം ആരംഭിക്കുക.
കേസിൽ പ്രതികളെ കൂടുതൽ ചോദ്യംചെയ്യുന്നതിന് വിട്ടുകിട്ടുന്നതിനായി ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയിൽ അപേക്ഷനൽകും. കേസിൽ ഒരു പ്രതിയെക്കൂടി കണ്ടെത്താനുണ്ട്.