തൃശ്ശൂര്‍: നടന്‍ കലഭവന്‍ മണിയുടെ മരണകാരണം സ്ഥിരീകരിക്കാൻ കൂടുതൽ ശാസ്ത്രീയപരിശോധന വേണ്ടിവരുമെന്ന് ഡിജിപി ടി.പി. സെൻകുമാർ. സംഭവത്തിന്‍റെ തീവ്രത മനസ്സിലാക്കുന്നു. വിവാദങ്ങള്‍ ഏറെയുണ്ടെങ്കിലും പൊലീസ് തിടുക്കപ്പെട്ട് നിഗമനത്തിലെത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെയുള്ള അന്വേഷണം വളരെ തൃപ്തികരമാണ്.
മണിയുടെ മരണം അന്വേഷിക്കുന്ന സംഘവുമായി നടത്തിയ ചർച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു ഡിജിപി. ചാലക്കുടി ഡിവൈഎസ്പി ഒാഫിസില്‍ നടന്ന കൂടിക്കാഴ്ചയിൽ തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത്ത് കുമാർ, ക്രൈംബ്രാഞ്ച് എസ്പി പി.എൻ. ഉണ്ണിരാജന്‍, ഡിവൈഎസ്പി കെ.എസ്. സുദർശനൻ എന്നിവർ പങ്കെടുത്തു.
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിൽ എടുത്ത മൂന്നുപേരെ പൊലീസ് വിട്ടയച്ചിരുന്നു. മണിയുടെ മരണം അസ്വാഭാവികമാണെന്ന ബന്ധുക്കളുടെ പരാതി തെളിയിക്കാനാവശ്യമായ തെളിവുകളൊന്നും പൊലീസിന് ഇവരിൽനിന്നു ലഭിച്ചില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. മണിയുടെ ദേഹത്തു വിഷാംശം ഉണ്ടായിരുന്നുവെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു ഭക്ഷണത്തിന്റെയോ മദ്യത്തിന്റെയോ കൂടെ അകത്തെത്തിയതാകാമെന്നാണ് നിലവിലെ നിഗമനം. മരണകാരണത്തിൽ വ്യക്തത വരുത്താൻ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ സഹായം തേടുമെന്നും ഡിജിപി പറഞ്ഞു.
മണിയുടെ മരണം അന്വേഷിക്കുന്ന സംഘവുമായി നടത്തിയ ചർച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു ഡിജിപി. ചാലക്കുടി ഡിവൈഎസ്പി ഒാഫിസില്‍ നടന്ന കൂടിക്കാഴ്ചയിൽ തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത്ത് കുമാർ, ക്രൈംബ്രാഞ്ച് എസ്പി പി.എൻ. ഉണ്ണിരാജന്‍, ഡിവൈഎസ്പി കെ.എസ്. സുദർശനൻ എന്നിവർ പങ്കെടുത്തു.
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിൽ എടുത്ത മൂന്നുപേരെ പൊലീസ് വിട്ടയച്ചിരുന്നു. മണിയുടെ മരണം അസ്വാഭാവികമാണെന്ന ബന്ധുക്കളുടെ പരാതി തെളിയിക്കാനാവശ്യമായ തെളിവുകളൊന്നും പൊലീസിന് ഇവരിൽനിന്നു ലഭിച്ചില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. മണിയുടെ ദേഹത്തു വിഷാംശം ഉണ്ടായിരുന്നുവെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു ഭക്ഷണത്തിന്റെയോ മദ്യത്തിന്റെയോ കൂടെ അകത്തെത്തിയതാകാമെന്നാണ് നിലവിലെ നിഗമനം. മരണകാരണത്തിൽ വ്യക്തത വരുത്താൻ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ സഹായം തേടുമെന്നും ഡിജിപി പറഞ്ഞു.