തൃശ്ശൂര്‍ : കലാഭവൻ മണിയുടെ മരണത്തിനിടയാക്കിയത് കീടനാശിനിതന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ക്ളോർപൈറിഫോസ് കീടനാശിനിയും മദ്യത്തിലെ മെഥനോളും തന്നെയാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിനു റിപ്പോർട്ട് നൽകി.
ക്ളോർപൈറിഫോസും മെഥനോളും മണിയ്ക്കുണ്ടായിരുന്ന കരള്‍രോഗത്തെ വളരെ വേഗത്തില്‍ മാരകമാക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കരള്‍ രോഗമല്ല മരണത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കലാഭവന്‍ മണിയെ ചികിത്സിച്ചിരുന്ന അമൃത ഹോസ്പിറ്റലിന്‍റെ റിപ്പോര്‍ട്ടില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യമൊന്നും ശരീരത്തിലില്ല എന്നാണ് സൂചിപ്പിച്ചിരുന്നത്. എന്നാല്‍ വിശദമായ പരിശോധനയില്‍ ഇവ കണ്ടെത്തിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതായി പറയപ്പെടുന്നു.
മെഡിക്കൽ കോളജിലെ ഫൊറൻസിക് വിദഗ്ധരായ ഡോ. പി.എ. ഷിജു, ഡോ. ഷേക്ക് സക്കീർ ഹുസൈൻ എന്നിവരാണു പൊലീസിന് അന്തിമ റിപ്പോർട്ട് നൽകിയത്. മരണത്തിലേക്കു നയിക്കാനുള്ള പ്രധാന കാരണം രാസവിഷംതന്നെയാണ്. എന്നാല്‍ ഇത് പച്ചക്കറി മൂലം ഉള്ളിലെത്തിയതാണോ എന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്താനാവില്ല.
ക്ളോർപൈറിഫോസും മെഥനോളും മണിയ്ക്കുണ്ടായിരുന്ന കരള്‍രോഗത്തെ വളരെ വേഗത്തില്‍ മാരകമാക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കരള്‍ രോഗമല്ല മരണത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കലാഭവന്‍ മണിയെ ചികിത്സിച്ചിരുന്ന അമൃത ഹോസ്പിറ്റലിന്‍റെ റിപ്പോര്‍ട്ടില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യമൊന്നും ശരീരത്തിലില്ല എന്നാണ് സൂചിപ്പിച്ചിരുന്നത്. എന്നാല്‍ വിശദമായ പരിശോധനയില്‍ ഇവ കണ്ടെത്തിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതായി പറയപ്പെടുന്നു.
മെഡിക്കൽ കോളജിലെ ഫൊറൻസിക് വിദഗ്ധരായ ഡോ. പി.എ. ഷിജു, ഡോ. ഷേക്ക് സക്കീർ ഹുസൈൻ എന്നിവരാണു പൊലീസിന് അന്തിമ റിപ്പോർട്ട് നൽകിയത്. മരണത്തിലേക്കു നയിക്കാനുള്ള പ്രധാന കാരണം രാസവിഷംതന്നെയാണ്. എന്നാല്‍ ഇത് പച്ചക്കറി മൂലം ഉള്ളിലെത്തിയതാണോ എന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്താനാവില്ല.