ചെന്നൈ: കല്ലട ബസിൽ യാത്രക്കാര മർദ്ദിച്ച സംഭവത്തിൽ അന്വേഷണ സംഘം പരിക്കേറ്റവരിൽനിന്നുള്ള മൊഴിയെടുപ്പ് പൂർത്തിയാക്കി. കൂടുതൽ പ്രതികളുണ്ടെന്നാണ് പരിക്കേറ്റവരുടെ മൊഴി. സംഘത്തിൽ പന്ത്രണ്ടോളം പേരുണ്ടായിരുന്നതായി പരിക്കേറ്റ സച്ചിനും അഷ്ക്കറും പറഞ്ഞു. തൃക്കാക്കര എസ്പിയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെത്തിയാണ് പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയത്. മുഴുവൻ പ്രതികളെയും കണ്ടെത്താൻ റിമാൻഡിലായവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. സംഭവത്തിൽ ഇതുവരെ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ചത്. തിരുവനന്തപുരത്തുനിന്നും ബെംഗളുരുവിലേക്ക് പുറപ്പെട്ട ബസിലാണ് സംഭവം. ഹരിപ്പാടുവെച്ച് ബസ് തകരാറിലായതിനെത്തുടർന്ന് ചോദ്യംചെയ്ത ബസ് യാത്രക്കാരെയാണ് ബസ് ജീവനക്കാർ മർദ്ദിച്ചത്. കരിങ്കല്ലുകൊണ്ട് തലക്ക് അടിയേറ്റ അജയ്ഘോഷ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ചത്. തിരുവനന്തപുരത്തുനിന്നും ബെംഗളുരുവിലേക്ക് പുറപ്പെട്ട ബസിലാണ് സംഭവം. ഹരിപ്പാടുവെച്ച് ബസ് തകരാറിലായതിനെത്തുടർന്ന് ചോദ്യംചെയ്ത ബസ് യാത്രക്കാരെയാണ് ബസ് ജീവനക്കാർ മർദ്ദിച്ചത്. കരിങ്കല്ലുകൊണ്ട് തലക്ക് അടിയേറ്റ അജയ്ഘോഷ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.