തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന അയ്യപ്പ ഭക്തസംഗമത്തിൽ മാപ്പപേക്ഷിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയുടെ സഹോദരൻ ഭരത് ഭൂഷണ്. അയ്യപ്പ ഭക്തരോട് മാപ്പ് പറയാതെ കനകദുര്‍ഗയെ വീട്ടിൽ കയറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ ഭക്തരുടെ മനസില്‍ മുറിവേല്‍പ്പിക്കുകയാണ് കനകദുര്‍ഗ ചെയ്തത്. സര്‍ക്കാരും ഇടത് നേതാക്കളുടെയും ബലത്തിലാണ് കനകദുര്‍ഗ ഭര്‍തൃമാതാവിനെ മര്‍ദ്ദിച്ചത്. കോട്ടയം എസ് പി ഹരിശങ്കറും ചില സിപിഎം നേതാക്കളുമാണ് കനകദുര്‍ഗയ്ക്കു പിന്നിലെന്നും ഇതിന്റെ തെളിവ് തന്റെ കൈയ്യിലുണ്ടെന്നും ഭരത് ഭൂഷണ് പറഞ്ഞു.
സിപിഎം കനകദുര്‍ഗയെ ഒളിപ്പിച്ചത് പാര്‍ട്ടി ഗ്രാമത്തിലാണ്. ശബരിമല പ്രവേശനത്തിനു പിന്നില്‍ സിപിഎമ്മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം കനകദുര്‍ഗയെ ഒളിപ്പിച്ചത് പാര്‍ട്ടി ഗ്രാമത്തിലാണ്. ശബരിമല പ്രവേശനത്തിനു പിന്നില്‍ സിപിഎമ്മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.