തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന് നേരിടാൻ കഴിയാത്ത ഒരു ശക്തനും ഇവിടേക്ക് വരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ ഉദ്ദേശിച്ചായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളിൽ ഒരാളാണ് രാഹുൽ ഗാന്ധി. എല്ലാ യുഡിഎഫ് സ്ഥാനാർത്ഥികളേയും പരാജയപ്പെടുത്തുകയാണ് എൽഡിഎഫിന്റെ ലക്ഷ്യമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. അതേസമയം, കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിക്ക് ഒട്ടും സ്വാധീനം ഇല്ലാത്ത സ്ഥലത്തുവന്നാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. രാഹുലിനെ വയനാട്ടിൽ തോൽപ്പിച്ചുകൊണ്ട് മറുപടി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ കേരളത്തിൽ വന്ന് മത്സരിക്കുന്നത് ദേശീയ തലത്തിൽ സ്വീകരിക്കുന്ന നിലപാടിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. അതുപോലെ രാഹുൽ ഗാന്ധി ബിജെപിയോടല്ല ഇടതുപക്ഷത്തോടാണ് മത്സരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. വയനാട്ടിൽ രാഹുലിനെ പരാജയപ്പെടുത്താൻ കടുത്ത പോരാട്ടം കാഴ്ചവെയ്ക്കുമെന്നും പിണറായി പറഞ്ഞു.
രാഹുൽ കേരളത്തിൽ വന്ന് മത്സരിക്കുന്നത് ദേശീയ തലത്തിൽ സ്വീകരിക്കുന്ന നിലപാടിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. അതുപോലെ രാഹുൽ ഗാന്ധി ബിജെപിയോടല്ല ഇടതുപക്ഷത്തോടാണ് മത്സരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. വയനാട്ടിൽ രാഹുലിനെ പരാജയപ്പെടുത്താൻ കടുത്ത പോരാട്ടം കാഴ്ചവെയ്ക്കുമെന്നും പിണറായി പറഞ്ഞു.