ആപ്പ്ജില്ല

ചിറക് വിരിക്കാൻ കണ്ണൂർ; ഉദ്ഘാടനം ഡിസംബർ 9ന്

വ്യോമയാന മന്ത്രാലയത്തിന്‍റെ ലൈസൻസ് ഇന്നലെ ലഭിച്ചിരുന്നു

Samayam Malayalam 5 Oct 2018, 1:29 pm
കണ്ണൂര്‍: ഏറെ കാത്തിരുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം ഡിസംബര്‍ 9ന്. ഇന്നലെയാണ് വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചത്.
Samayam Malayalam Kannur airport (1)


ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്. ഇനി സാങ്കേതിക നടപടിക്രമങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.

ഇതോടൊപ്പം വിമാനത്താവളത്തിന് നിലവിലുള്ള 3050 മീറ്റര്‍ റൺവേ 4000 മീറ്ററാക്കി ഉയര്‍ത്താൻ നടപടികള്‍ തുടങ്ങി. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി കണ്ണൂര്‍ മാറും. ഡിസംബര്‍ 9ന് സര്‍വീസ് ആരംഭിക്കാൻ എല്ലാവിധ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

പതിനൊന്ന് അന്താരാഷ്ട്ര വിമാനക്കമ്പനികളും ആറ് ആഭ്യന്തര കമ്പനികളുമാണ് കണ്ണൂരിൽ നിന്ന് സര്‍വീസ് ആരംഭിക്കാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. 24 ചെക്ക് ഇൻ കൗണ്ടറുകളും 32 ഇമിഗ്രേഷൻ കൗണ്ടറുകളും വിമാനത്താവളത്തിൽ സജ്ജമായിട്ടുണ്ട്.

ഒക്ടോബര്‍ അഞ്ച് മുതല്‍ 12 വരെ എല്ലാ ദിവസവും വിമാനത്താവളം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിന് തുറന്നു കൊടുക്കും. കണ്ണൂര്‍ ജില്ലയിൽ മൂര്‍ഖൻപറമ്പിലാണ് 2300 ഏക്കര്‍ സ്ഥലത്ത് അത്യാധുനിക ഗ്രീൻ ഫീൽഡ് വിമാനത്താവളം വികസിപ്പിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്