ആപ്പ്ജില്ല

കണ്ണൂർ വിമാനത്താവളം ഇന്ന് നാടിന് സമര്‍പ്പിക്കും

മുഖ്യമന്ത്രിയും കേന്ദ്ര റെയിൽവേമന്ത്രിയും ഒന്നിച്ചാണ് ഉദ്‌ഘാടനം നിർവ്വഹിക്കുന്നത്

Samayam Malayalam 9 Dec 2018, 9:36 am
കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്‌ഘാടന ചടങ്ങുകൾ പുലർച്ചെ ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെ എത്തിയ ആദ്യ യാത്രക്കാരെ ഡിപ്പാർച്ചർ ഹാളിന് മുന്നിൽ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ സ്വീകരിച്ചു. ആദ്യ വിമാനത്തിൽ വരുന്ന യാത്രക്കാരെ പ്രത്യേകം ആദരിക്കുന്ന ചടങ്ങുണ്ട്. മന്ത്രിമാരായ ഇ.പി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ.ശശീന്ദ്രൻ, കെ.കെ.ഷൈലജ, കെ.കൃഷ്ണൻകുട്ടി തുടങ്ങിയവർ പുലർച്ചയോടെ വിമാനത്താവളത്തിലെത്തി.
Samayam Malayalam kannur airport


ഒമ്പത് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ സിഐഎസ്എഫിൽ നിന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് 9:15 ഓടെ ദേശീയ പതാകയുയർത്തും.9:55 ന് മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാനമന്ത്രിയും ചേർന്ന് വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യും. പത്ത് മണിയോടെ ആരംഭിക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ കിയാൽ എംഡി വി.തുളസീദാസ് പ്രോജക്ട് അവതരണം നടത്തും. അതേസമയം മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിനാൽ പ്രതിപക്ഷം ഉദ്ഘാടനച്ചടങ്ങുകള്‍ ബഹിഷ്കരിക്കും.

വിമാനത്താവളത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിനെത്തുന്നവർക്ക് സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന വേദിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് നാലു കേന്ദ്രങ്ങളിൽനിന്ന് 90 ബസ്സുകൾ സൗജന്യ സർവീസ് നടത്താൻ ജില്ലാ കലക്ടർ മീർ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. സ്വകാര്യ വാഹനങ്ങളിൽ ആളുകൾ ഒന്നിച്ച് വരുമ്പോഴുള്ള ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ജില്ലാ ഭരണകൂടം ഇത്തരത്തിലൊരു ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശബരിമല പ്രതിഷേധവും മുൻ മുഖ്യമന്ത്രിമാരെ ക്ഷണിക്കാത്തതിലും പ്രതിഷേധിച്ച് സംഘർഷമുണ്ടാക്കാനുള്ള സാധ്യതയുള്ളതിനാൽ കടുത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്