കണ്ണൂര്‍: എറണാകുളം സിറ്റിങ് എം പി കെ വി തോമസിന് സീറ്റ് നിഷേധിച്ചതിൽ പ്രതികരണവുമായി കണ്ണൂര്‍ ഡിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ബിജെപിയിലേക്ക് പോകാൻ കെ വി തോമസ് ടോം വടക്കനല്ല. സോണിയാ ഗാന്ധി വരച്ച വരയിൽ കെ വി തോമസ് വരുമെന്നും അദ്ദേഹം പറഞ്ഞു. കെ വി തോമസിനെ മാറ്റി നിര്‍ത്തിയ നടപടി അൽപം കൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു. അദ്ദേഹത്തെ നേരത്തെ ഇക്കാര്യം അറിയിക്കണമായിരുന്നു. മാനസിക പ്രയാസം മൂലമാണ് കെ വി തോമസ് നേതൃത്വത്തിനെതിരെ പ്രതികരിച്ചതെന്നും കെ സുധാകരൻ പറഞ്ഞു.
അതേസമയം ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ വി തോമസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അനുനയ ചര്‍ച്ചയുമായി എത്തിയ രമേശ് ചെന്നിത്തലയോട് എന്തിനാണ് ഈ നാടകമെന്നായിരുന്നു കെ വി തോമസിന്റെ ചോദ്യം.
തനിക്ക് ഒരു ഓഫറും വെയ്ക്കേണ്ടെന്നായിരുന്നു കെ വി തോമസ് പറഞ്ഞത്. എറണാകുളത്ത് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ച കെ വി തോമസിന് കോൺഗ്രസിൽ ഉയര്‍ന്ന സ്ഥാനമാണ് പാര്‍ട്ടി മുന്നോട്ടു വെയ്ക്കുന്ന വാഗ്ദാനം. എഐസിസി ഭാരവാഹിത്വവും യുഡിഎഫ് കൺവീനർ സ്ഥാനവും രമേശ് ചെന്നിത്തല കെ വി തോമസിന് വാഗ്ദാനം ചെയ്തു. ലോക്സഭയിൽ ഹൈബി ജയിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വവും വാഗ്ദാനം ചെയ്തു. എന്നാൽ വാഗ്ദാനങ്ങളെല്ലാം കെ വി തോമസ് തള്ളിയെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ വി തോമസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അനുനയ ചര്‍ച്ചയുമായി എത്തിയ രമേശ് ചെന്നിത്തലയോട് എന്തിനാണ് ഈ നാടകമെന്നായിരുന്നു കെ വി തോമസിന്റെ ചോദ്യം.
തനിക്ക് ഒരു ഓഫറും വെയ്ക്കേണ്ടെന്നായിരുന്നു കെ വി തോമസ് പറഞ്ഞത്. എറണാകുളത്ത് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ച കെ വി തോമസിന് കോൺഗ്രസിൽ ഉയര്‍ന്ന സ്ഥാനമാണ് പാര്‍ട്ടി മുന്നോട്ടു വെയ്ക്കുന്ന വാഗ്ദാനം. എഐസിസി ഭാരവാഹിത്വവും യുഡിഎഫ് കൺവീനർ സ്ഥാനവും രമേശ് ചെന്നിത്തല കെ വി തോമസിന് വാഗ്ദാനം ചെയ്തു. ലോക്സഭയിൽ ഹൈബി ജയിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വവും വാഗ്ദാനം ചെയ്തു. എന്നാൽ വാഗ്ദാനങ്ങളെല്ലാം കെ വി തോമസ് തള്ളിയെന്നാണ് റിപ്പോർട്ടുകൾ.