തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതെന്ന് മന്ത്രി ഇ പി ജയരാജൻ. പരസ്യമായും ഫോണിലൂടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും മസിൽ പവർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അലോസരപ്പെടുത്താനും ശ്രമമുണ്ടെന്ന് ഇ പി ജയരാജൻ പറഞ്ഞു. കള്ളവോട്ടിനെതിരെ സംസാരിക്കുന്ന കെ സുധാകരൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉദുമയിൽ കള്ളവോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തയാളാണെന്നും ജയരാജൻ പറഞ്ഞു. യുഡിഎഫ് കള്ളവോട്ട് ചെയ്തില്ലെങ്കിൽ സുധാകരൻ ഒരുലക്ഷം വോട്ടിന് തോൽക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
അക്രമരാഷ്ട്രീയത്തിനെതിരെ പറഞ്ഞ് ചിലർ മാലാഖമാരാകാൻ ശ്രമിക്കുകയാണ്. സേവറി ഹോട്ടലിന് ബോംബെറിഞ്ഞതും നാൽപ്പാടി വാസു വധവും ചീമേനി കൊലക്കേസും ആരും മറന്നിട്ടില്ലെന്നും ജയരാജൻ വ്യക്തമാക്കി.
കണ്ണൂരിൽ സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമോയെന്നാണ് തന്റെ സംശയമെന്ന് കെ സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഇടതുപക്ഷക്കാരാണെന്നും കള്ളവോട്ട് നടക്കുമോയെന്ന് സംശയമുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. ഇടതുപക്ഷം കള്ളവോട്ട് ചെയ്തില്ലെങ്കിൽ ഒരു ലക്ഷം വോട്ടിന് ജയിക്കുമെന്നും സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന 65 ശതമാനം ഉദ്യോഗസ്ഥരും ഇടതുപക്ഷ അനുഭാവികളാണെന്നും സുധാകരൻ പറഞ്ഞു.
അക്രമരാഷ്ട്രീയത്തിനെതിരെ പറഞ്ഞ് ചിലർ മാലാഖമാരാകാൻ ശ്രമിക്കുകയാണ്. സേവറി ഹോട്ടലിന് ബോംബെറിഞ്ഞതും നാൽപ്പാടി വാസു വധവും ചീമേനി കൊലക്കേസും ആരും മറന്നിട്ടില്ലെന്നും ജയരാജൻ വ്യക്തമാക്കി.
കണ്ണൂരിൽ സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമോയെന്നാണ് തന്റെ സംശയമെന്ന് കെ സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഇടതുപക്ഷക്കാരാണെന്നും കള്ളവോട്ട് നടക്കുമോയെന്ന് സംശയമുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. ഇടതുപക്ഷം കള്ളവോട്ട് ചെയ്തില്ലെങ്കിൽ ഒരു ലക്ഷം വോട്ടിന് ജയിക്കുമെന്നും സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന 65 ശതമാനം ഉദ്യോഗസ്ഥരും ഇടതുപക്ഷ അനുഭാവികളാണെന്നും സുധാകരൻ പറഞ്ഞു.