ആപ്പ്ജില്ല

കാസര്‍കോട് യോഗ നാച്യുറോപ്പതി റിസര്‍ച്ച് സെന്‍റര്‍ യാഥാര്‍ത്ഥ്യമാകുന്നു; ആറ് മാസത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി

പതിനഞ്ച് ഏക്കര്‍ സ്ഥലമാണ് കരിന്തളം വില്ലേജില്‍ റിസര്‍ച്ച് സെന്‍ററിനായി നല്‍കിയിരിക്കുന്നത്. രണ്ട് വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയായി ഗവേഷണ കേന്ദ്രം പ്രവര്‍ത്തനസജ്ജമാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയിരിക്കുന്നത്.

Samayam Malayalam 12 Mar 2020, 5:42 pm
കാസര്‍കോട്: ജില്ലയിലെ കരിന്തളം വില്ലേജില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച രാജ്യത്തെ ആദ്യ യോഗ നാച്യുറോപ്പതി റിസര്‍ച്ച് സെന്‍റര്‍ യാഥാര്‍ത്ഥ്യമാകുന്നു. റിസര്‍ച്ച് സെന്‍ററിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം ആറുമാസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപത് യശോ നായ്ക് പറഞ്ഞു. കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മന്ത്രിയെ കണ്ടപ്പോഴാണ് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയത്.
Samayam Malayalam Union Minister Shripad Naik


Also Read: കൊറോണ ജാഗ്രത നിർദേശം മറികടന്ന് ആലപ്പുഴയിൽ സിഐടിയു സമ്മേളനം

ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ നിന്ന് ധന വിഹിതം ലഭിച്ചാലുടന്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. രണ്ട് വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയായി ഗവേഷണ കേന്ദ്രം പ്രവര്‍ത്തനസജ്ജമാകുമെന്നും മന്ത്രി എംപിക്ക് ഉറപ്പു നല്‍കി. കരിന്തളം വില്ലേജില്‍ ഇതിനായി പതിനഞ്ച് ഏക്കര്‍ സ്ഥലം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മൂന്നാം തീയ്യതി തറക്കല്ലിട്ട ഗവേഷണ കേന്ദ്രത്തിന് 90 കോടി രൂപ നീക്കി വെച്ചതായി പ്രഖ്യാപിച്ചിരുന്നു.

Also Read: തൃശൂരില്‍ ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ച് സിഐടിയു യോഗം, കലക്ടര്‍ ഇടപെട്ടു, യോഗം നിര്‍ത്തിവെച്ചു

അഞ്ച് ഏക്കര്‍ സ്ഥലം കൂടി കൈമാറിയാന്‍ 200 കിടക്കകളോടുകൂടിയ സ്ഥാപനമായും പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സും അനുവദിച്ചുകിട്ടാന്‍ സാധ്യതയുണ്ട്. കൂടുതല്‍ ഭൂമി കണ്ടത്താനുള്ള ശ്രമം നടക്കുന്നു. സെന്റര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് യോഗ ആന്‍ഡ് നാച്ചുറോപതി ഈ നിലയിലുള്ള രാജ്യത്തെ ആദ്യത്തെ സ്ഥാപനമാകും. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷവും യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും ആരംഭിക്കാത്ത സാഹചര്യത്തിലാണ് എംപി മന്ത്രിയെ കണ്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്