തിരുവനന്തപുരം: കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവർത്തിച്ച് യൂത്ത് കോൺഗ്രസ്. സിബിഐ അല്ലാതെ മറ്റാര് അന്വേഷിച്ചാലും കേസ് തെളിയില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡീൻ കുര്യാക്കോസ് പറഞ്ഞു. കൊല്ലപ്പട്ടവരുടെ ചിതാഭസ്മം വഹിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് സ്മൃതിയാത്ര നടത്തും. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല യൂത്ത് കോൺഗ്രസുകാർ. മൂന്ന് സഹപ്രവർത്തകെയാണ് അടുത്തടുത്ത് തങ്ങൾക്ക് നഷ്ടമായത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും ഡീൻ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ചിതാഭസ്മവുമായി മാർച്ച് ഒന്നുമുതൽ സ്മൃതിയാത്ര നടത്തുമെന്നും ഡീൻ കുര്യക്കോസ് പറഞ്ഞു.
നേരത്തെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. എന്നാൽ, കേസ് അന്വേഷണം സിബിഐയെ ഏൽപ്പിണമെന്നു പറയുന്നവർ അത് പറയേണ്ട സ്ഥലത്താണ് പറയേണ്ടത്. കൊലപാതകത്തിൽ എംഎൽഎയ്ക്ക് പങ്കുണ്ടെന്നു പറയുന്നവർ തെളിവ് അന്വേഷണ സംഘത്തിന് നൽകുകയാണ് വേണ്ടതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും എല്ലാ കാര്യങ്ങളും സിബിഐ അന്വേഷിക്കുകയാണെങ്കിൽ കേരളാ പോലീസ് എന്തിനാണെന്നും കോടിയേരി ചോദിച്ചിരുന്നു.
നേരത്തെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. എന്നാൽ, കേസ് അന്വേഷണം സിബിഐയെ ഏൽപ്പിണമെന്നു പറയുന്നവർ അത് പറയേണ്ട സ്ഥലത്താണ് പറയേണ്ടത്. കൊലപാതകത്തിൽ എംഎൽഎയ്ക്ക് പങ്കുണ്ടെന്നു പറയുന്നവർ തെളിവ് അന്വേഷണ സംഘത്തിന് നൽകുകയാണ് വേണ്ടതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും എല്ലാ കാര്യങ്ങളും സിബിഐ അന്വേഷിക്കുകയാണെങ്കിൽ കേരളാ പോലീസ് എന്തിനാണെന്നും കോടിയേരി ചോദിച്ചിരുന്നു.