കൊച്ചി: എറണാകുളം അങ്കമാലി രൂപതയുടെ എതിർപ്പിനെത്തുടർന്ന് ഭൂമി ഇടപാട് സംബന്ധിച്ച കെസിബിസി സർക്കുലർ പള്ളികളിൽ വായിക്കില്ല. ഭൂമി ഇടപാട് സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം അറിയില്ലെന്നാണ് ഇതിനു കാരണമായി കെസിബിസി വിശദീകരിക്കുന്നത്. കെസിബിസിയുടെ സർക്കുലറിനെതിരെ എറണാകുളം അങ്കമാലി രംഗത്തെത്തിയിരുന്നു. കെസിബിസി സർക്കുലർ ഇറക്കിയത് ശരിയായില്ലെന്ന് അതിരൂപത വ്യക്തമാക്കിയിരിന്നു. കെസിബിസി തീരുമാനത്തെക്കുറിച്ചുള്ള വാർത്താക്കുറിപ്പ് ഇറക്കാൻ മാത്രമായിരുന്നു തീരുമാനമെന്ന് അതിരൂപത വ്യക്തമാക്കുന്നു.
പള്ളിയിൽ വായിക്കാനുള്ള നിർദേശത്തോടെ സർക്കുലർ ഇറക്കിയത് യോഗതീരുമാനത്തിന് വിരുദ്ധമാണെന്ന് അതിരൂപത നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്. അതേ സമയം സർക്കുലർ നിയമവിരുദ്ധമാണെന്നും മാർപാപ്പയെ ധിക്കരിക്കുന്നതിന് തുല്യമാണെന്നും ആർച്ച് ഡയസസിയൻ മൂവ്മെന്റ് ഫോർ ട്രാൻസ്പരൻസി വ്യക്തമാക്കി.
പള്ളിയിൽ വായിക്കാനുള്ള നിർദേശത്തോടെ സർക്കുലർ ഇറക്കിയത് യോഗതീരുമാനത്തിന് വിരുദ്ധമാണെന്ന് അതിരൂപത നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്. അതേ സമയം സർക്കുലർ നിയമവിരുദ്ധമാണെന്നും മാർപാപ്പയെ ധിക്കരിക്കുന്നതിന് തുല്യമാണെന്നും ആർച്ച് ഡയസസിയൻ മൂവ്മെന്റ് ഫോർ ട്രാൻസ്പരൻസി വ്യക്തമാക്കി.