ആപ്പ്ജില്ല

സമരത്തിലൂടെ സഭ അവഹേളിക്കപ്പെട്ടെന്ന് കെസിബിസി

വൈദികരും കന്യാസ്ത്രീകളും നടത്തിയ സമരം സഭക്ക് കളങ്കമായെന്ന് കെസിബിസിയുടെ വാർത്താക്കുറിപ്പ്

Samayam Malayalam 24 Sept 2018, 5:30 pm
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത് വേദാനജനകമായ നടപടിയെന്ന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ(കെസിബിസി). കന്യാസ്ത്രീകളുടെ സമരവും ബിഷപ്പിന്റെ അറസ്റ്റും സംബന്ധിച്ച കെസിബിസിയുടെ വാർത്താക്കുറിപ്പിലാണ് പരാമർശം. ബിഷപ്പിനെതിരെ കന്യാസ്ത്രീകളും വൈദികരും സമരം നടത്തിയത് സന്യാസ നിയമങ്ങൾക്ക് എതിരാണ്.
Samayam Malayalam franco arrested


പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ പിന്തുണക്കാൻ സഭ ഇത് വരെ തയ്യാറായിട്ടില്ല. ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന സംഭവത്തിൽ സഭയെയും മറ്റ് വൈദികരെയും അപമാനിക്കരുത്. കോടതിയാണ് കുറ്റവാളി ആരാണെന്ന് തീരുമാനിക്കേണ്ടതെന്നും കെസിബിസി വാർത്താകുറിപ്പിൽ വ്യക്തമാക്കി. കന്യാസ്ത്രീകളുടെ സമരത്തെ സഭ തള്ളി. സമരത്തെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് സഭ വ്യക്തമാക്കി. സഭയുടെ ശത്രുക്കൾക്ക് മുൻപിൽ സമരത്തിലൂടെ സഭ അവഹേളിക്കപ്പെട്ടെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.

അതിനിടെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു. അടുത്ത വ്യാഴാഴ്‌ചത്തേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കേസിൽ നിലപാട് അറിയിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. അടുത്തമാസം ആറ് വരെ റിമാൻഡ് ചെയ്ത ബിഷപ്പിനെ പാലാ സബ്‌ജയിലിൽ എത്തിച്ചു. ബിഷപ്പിനെ അടച്ചത് സി ക്ലാസ് സെല്ലിലാണ്.സെല്ലിൽ കട്ടിൽ ലഭ്യമല്ല. ബിഷപ്പിന്റെ സഹതടവുകാർ പെറ്റി കേസ് പ്രതികളാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്