കൊച്ചി: കീഴാറ്റൂർ ബൈപ്പാസിന്റെ ഭാഗമായി കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കീഴാറ്റൂർ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത സുരേഷും അമ്മ ജാനകിയും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. സർക്കാരിനും ദേശീയ പാതാ അതോറിറ്റിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 26 വാദങ്ങളാണ് ഹൈക്കോടതി ബെഞ്ചിന് മുമ്പാകെ കീഴാറ്റൂർ ബൈപ്പാസ് വിരുദ്ധ സമരക്കാർ സമർപ്പിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ 13 എതിർ കക്ഷികളാണ് കേസിൽ ഉള്ളത്. കീഴാറ്റൂർ സമരക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ പി ജി കൃഷ്ണനാണ് ഹാജരായത്. ഹർജിയിൽ കൂടുതൽ വാദങ്ങൾ വരും ദിവസങ്ങളിൽ നടക്കും.
തങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണിതെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു. കീഴാറ്റൂർ വഴി ദേശീയ പാതാ അതോറിറ്റി ബൈപ്പാസ് നിർമ്മിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
തങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണിതെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു. കീഴാറ്റൂർ വഴി ദേശീയ പാതാ അതോറിറ്റി ബൈപ്പാസ് നിർമ്മിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.