തിരുവനന്തപുരം: സംസ്ഥാനത്ത് 1954ലേതു പോലെ വെട്ടുകിളി ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേരള കാര്‍ഷിക ഗവേഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ കാറ്റ് ദുര്‍ബലമാകുകയോ ദിശ മാറുകയോ ചെയ്താൽ വെട്ടുകിളിക്കൂട്ടം കേരളത്തിലെത്തിയേക്കാമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.
കേരളത്തിൽ വെട്ടുകിളി ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ അവ പാലക്കാട് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലൂടെയായിരിക്കും എത്തുകയെന്നും അവിടങ്ങളിൽ ജാഗ്രത വേണമെന്നും സര്‍വകലാശാല മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. earth.nullschool.net എന്ന വെബ്സൈറ്റ് വഴി കാറ്റിൻ്റെ ദിശയും നിരന്തരം നിരീക്ഷിക്കണം.
Also Read: 'നിസർഗ' ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
പാകിസ്ഥാൻ വഴി ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെത്തിയ വെട്ടുകിളികള്‍ കാര്‍ഷികമേഖലയിൽ വലിയ നാശം വിതയ്ക്കുന്നുണ്ട്. മണിക്കൂറുകള്‍ക്കകം ഹെക്ടര്‍ കണക്കിന് സ്ഥലത്തെ സസ്യവിളകള്‍ തിന്നു നശിപ്പിക്കാനാകുമെന്നതും കാറ്റിനൊപ്പം സഞ്ചരിച്ച് ദൂരദേശങ്ങളിൽ വരെയെത്താനാകുമെന്നതുമാണ് വെട്ടുകിളി ആക്രമണം ഗുരുതരമാക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാം, ഉത്തര്‍ പ്രദേശിലെ ഝാൻസി, രാജസ്ഥാനിലെ ദൗസ, മധ്യപ്രദേശിലെ ചത്തര്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവിൽ വെട്ടുകിളി ആക്രമണം ഉണ്ടാകുന്നത്. പാകിസ്ഥാൻ വഴിയാണ് ഉത്തരേന്ത്യൻ കൃഷിഭൂമികളിൽ വെട്ടുകിളികള്‍ എത്തിയത്. രാജ്യത്തെ ഭക്ഷ്യധാന്യ, പരുത്തി കൃഷികള്‍ക്ക് വലിയ തിരിച്ചടിയാണ് വെട്ടുകിളി ആക്രമണം.
വെട്ടുകിളികള്‍ രൂക്ഷമായി വിളകള്‍ നശിപ്പിക്കാനിടയായാൽ സിന്തറ്റിക് പൈറത്രോയ്ഡ് വിഭാഗത്തിൽപ്പെട്ട കീടനാശിനികള്‍ ഉപയോഗിക്കണമെന്നും ഡെൽറ്റാമെത്രിൻ, ഫെൻവാലററ്റ്, ലാംടസൈഹാലോത്രിൻ തുടങ്ങിയ കീടനാശിനികള്‍ ശുപാര്‍ശ ചെയ്യാമെന്നുമാണ് കാര്‍ഷിക സര്‍വകലാശാല പറയുന്നത്. വേപ്പ് അധിഷ്ഠിതമായ കീടനാശിനികളും ഫലം ചെയ്യും. 4000 ഏക്കര്‍ സ്ഥലത്ത് 2000 ലിറ്റര്‍ കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്. ജനവാസമില്ലാത്ത ഇടങ്ങളിൽ ഡ്രോണുകള്‍ ഉപയോഗിച്ചും മറ്റു സ്ഥലങ്ങളിൽ യന്ത്രവത്കൃത സ്പ്രെയറുകള്‍ ഉപയോഗിച്ചും കീടനാശിനി തളിക്കാം. ഇതിനായി സ്പ്രെയറുകളുടെയും ഡ്രോണുകളുടെയും ലഭ്യത ഉറപ്പു വരുത്താനും നിര്‍ദേശമുണ്ട്.
ജനവാസകേന്ദ്രങ്ങളിലും സമീപത്തും 3000 പിപിഎം അസാഡിറാക്ടിൻ അടങ്ങിയ കീടനാശിനി 5-10 മില്ലി ലിറ്റര്‍ വെള്ളത്തിൽ കലക്കി തളിക്കണം. വെട്ടുകിളികള്‍ മണ്ണിൽ മുട്ടകളിട്ടു പെറ്റുപെരുകുന്നതു തടയാൻ മണ്ണിളക്കി കൊടുക്കുന്നത് ഗുണം ചെയ്യും. വെട്ടുകിളികല്‍ മുട്ടയിടുന്ന സാഹചര്യത്തിൽ മാത്രം മെറ്റാറൈസിയം എന്ന മിത്ര കുമിള്‍ ഉപയോഗിക്കുകയും ചെയ്യാം.
കേരളത്തിൽ വെട്ടുകിളി ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ അവ പാലക്കാട് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലൂടെയായിരിക്കും എത്തുകയെന്നും അവിടങ്ങളിൽ ജാഗ്രത വേണമെന്നും സര്‍വകലാശാല മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. earth.nullschool.net എന്ന വെബ്സൈറ്റ് വഴി കാറ്റിൻ്റെ ദിശയും നിരന്തരം നിരീക്ഷിക്കണം.
Also Read: 'നിസർഗ' ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
പാകിസ്ഥാൻ വഴി ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെത്തിയ വെട്ടുകിളികള്‍ കാര്‍ഷികമേഖലയിൽ വലിയ നാശം വിതയ്ക്കുന്നുണ്ട്. മണിക്കൂറുകള്‍ക്കകം ഹെക്ടര്‍ കണക്കിന് സ്ഥലത്തെ സസ്യവിളകള്‍ തിന്നു നശിപ്പിക്കാനാകുമെന്നതും കാറ്റിനൊപ്പം സഞ്ചരിച്ച് ദൂരദേശങ്ങളിൽ വരെയെത്താനാകുമെന്നതുമാണ് വെട്ടുകിളി ആക്രമണം ഗുരുതരമാക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാം, ഉത്തര്‍ പ്രദേശിലെ ഝാൻസി, രാജസ്ഥാനിലെ ദൗസ, മധ്യപ്രദേശിലെ ചത്തര്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവിൽ വെട്ടുകിളി ആക്രമണം ഉണ്ടാകുന്നത്. പാകിസ്ഥാൻ വഴിയാണ് ഉത്തരേന്ത്യൻ കൃഷിഭൂമികളിൽ വെട്ടുകിളികള്‍ എത്തിയത്. രാജ്യത്തെ ഭക്ഷ്യധാന്യ, പരുത്തി കൃഷികള്‍ക്ക് വലിയ തിരിച്ചടിയാണ് വെട്ടുകിളി ആക്രമണം.
വെട്ടുകിളികള്‍ രൂക്ഷമായി വിളകള്‍ നശിപ്പിക്കാനിടയായാൽ സിന്തറ്റിക് പൈറത്രോയ്ഡ് വിഭാഗത്തിൽപ്പെട്ട കീടനാശിനികള്‍ ഉപയോഗിക്കണമെന്നും ഡെൽറ്റാമെത്രിൻ, ഫെൻവാലററ്റ്, ലാംടസൈഹാലോത്രിൻ തുടങ്ങിയ കീടനാശിനികള്‍ ശുപാര്‍ശ ചെയ്യാമെന്നുമാണ് കാര്‍ഷിക സര്‍വകലാശാല പറയുന്നത്. വേപ്പ് അധിഷ്ഠിതമായ കീടനാശിനികളും ഫലം ചെയ്യും. 4000 ഏക്കര്‍ സ്ഥലത്ത് 2000 ലിറ്റര്‍ കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്. ജനവാസമില്ലാത്ത ഇടങ്ങളിൽ ഡ്രോണുകള്‍ ഉപയോഗിച്ചും മറ്റു സ്ഥലങ്ങളിൽ യന്ത്രവത്കൃത സ്പ്രെയറുകള്‍ ഉപയോഗിച്ചും കീടനാശിനി തളിക്കാം. ഇതിനായി സ്പ്രെയറുകളുടെയും ഡ്രോണുകളുടെയും ലഭ്യത ഉറപ്പു വരുത്താനും നിര്‍ദേശമുണ്ട്.
ജനവാസകേന്ദ്രങ്ങളിലും സമീപത്തും 3000 പിപിഎം അസാഡിറാക്ടിൻ അടങ്ങിയ കീടനാശിനി 5-10 മില്ലി ലിറ്റര്‍ വെള്ളത്തിൽ കലക്കി തളിക്കണം. വെട്ടുകിളികള്‍ മണ്ണിൽ മുട്ടകളിട്ടു പെറ്റുപെരുകുന്നതു തടയാൻ മണ്ണിളക്കി കൊടുക്കുന്നത് ഗുണം ചെയ്യും. വെട്ടുകിളികല്‍ മുട്ടയിടുന്ന സാഹചര്യത്തിൽ മാത്രം മെറ്റാറൈസിയം എന്ന മിത്ര കുമിള്‍ ഉപയോഗിക്കുകയും ചെയ്യാം.