കൊച്ചി: സംസ്ഥാനത്ത് ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. ഞായറാഴ്ച വൈകിട്ട് ഏഴിനാണ് പരസ്യ പ്രചാരണം അവസാനിച്ചത്. ആവേശം വാനോളം ഉയർത്തിക്കൊണ്ടാണ് വിവിധ മുന്നണികളുടെ പ്രവർത്തകരും നേതാക്കളും റോഡ് ഷോകൾ നടത്തിയത്. കൊട്ടിക്കലാശം ഇല്ലെങ്കിലും എല്ലാ മണ്ഡലങ്ങളിലും അവസാന മണിക്കൂറുകളിൽ പ്രവർത്തകരും നേതാക്കളും ആവേശത്തിലായിരുന്നു.
ധർമ്മടത്ത് പ്രവർത്തകർക്ക് ആവേശം പകർന്നു നൽകിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് ഷോ നടത്തി. ധർമ്മടം ചെങ്കടലായി മാറുന്ന കാഴ്ചയാണ് അവസാന മണിക്കൂറിൽ കണ്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കിയിലാണ് പ്രചാരണം നടത്തിയത്. നേമത്ത് കെ മുരളീധരന്റെ പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി റോഡ് ഷോയിൽ പങ്കെടുത്തു. സ്വന്തം മണ്ഡലം കേന്ദ്രീകരിച്ചാണ് ബിജെപി നേതാക്കൾ പ്രചാരണം നടത്തിയത്.
വൈകിട്ട് ഏഴ് മണിക്കാണ് പ്രചാരണം അവസാനിച്ചത്. ഉച്ചയ്ക്ക് രണ്ടോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ആരംഭിച്ചത്. പെരളശേരി ക്ഷേത്രം മുതൽ മൂന്നാം പാലം വരെയായിരുന്നു ആദ്യഘട്ട റോഡ് ഷോ. പിണറായിയിലാണ് റോഡ് ഷോ അവസാനിച്ചത്. ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയ സിനിമാ താരങ്ങൾ പിണറായിയുടെ റോഡ് ഷോയിൽ പങ്കെടുത്തു.
പൂജപ്പുര സരസ്വതി മണ്ഡപ വേദിയിലാണ് രാഹുൽ ഗാന്ധി പ്രചാരണം നടത്തിയത്. യുഡിഎഫിനെ ദുർബലപ്പെടുത്താനാണ് ബിജെപിയുമായാണ് മത്സരമെന്ന സിപിഎം പ്രവസ്താവനയെന്ന് മുരളീധരൻ പറഞ്ഞു.
തൊള്ളായിരത്തി അൻപത്തിയേഴ് സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. രണ്ടുകോടി എഴുപത്തിനാല് ലക്ഷം വോട്ടർമാർ മറ്റന്നാൾ പോളിങ് ബൂത്തിലെത്തും. അമ്പത്തിയൊമ്പതിനായിരം പോലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനം ഒട്ടാകെ വിന്യസിപ്പിച്ചിരിക്കുന്നത്. 140 കമ്പനി കേന്ദ്ര സേനയും രംഗത്തുണ്ട്. പോളിങ് ഏജന്റുമാർക്ക് സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തും.
ധർമ്മടത്ത് പ്രവർത്തകർക്ക് ആവേശം പകർന്നു നൽകിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് ഷോ നടത്തി. ധർമ്മടം ചെങ്കടലായി മാറുന്ന കാഴ്ചയാണ് അവസാന മണിക്കൂറിൽ കണ്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കിയിലാണ് പ്രചാരണം നടത്തിയത്. നേമത്ത് കെ മുരളീധരന്റെ പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി റോഡ് ഷോയിൽ പങ്കെടുത്തു. സ്വന്തം മണ്ഡലം കേന്ദ്രീകരിച്ചാണ് ബിജെപി നേതാക്കൾ പ്രചാരണം നടത്തിയത്.
വൈകിട്ട് ഏഴ് മണിക്കാണ് പ്രചാരണം അവസാനിച്ചത്. ഉച്ചയ്ക്ക് രണ്ടോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ആരംഭിച്ചത്. പെരളശേരി ക്ഷേത്രം മുതൽ മൂന്നാം പാലം വരെയായിരുന്നു ആദ്യഘട്ട റോഡ് ഷോ. പിണറായിയിലാണ് റോഡ് ഷോ അവസാനിച്ചത്. ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയ സിനിമാ താരങ്ങൾ പിണറായിയുടെ റോഡ് ഷോയിൽ പങ്കെടുത്തു.
പൂജപ്പുര സരസ്വതി മണ്ഡപ വേദിയിലാണ് രാഹുൽ ഗാന്ധി പ്രചാരണം നടത്തിയത്. യുഡിഎഫിനെ ദുർബലപ്പെടുത്താനാണ് ബിജെപിയുമായാണ് മത്സരമെന്ന സിപിഎം പ്രവസ്താവനയെന്ന് മുരളീധരൻ പറഞ്ഞു.
തൊള്ളായിരത്തി അൻപത്തിയേഴ് സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. രണ്ടുകോടി എഴുപത്തിനാല് ലക്ഷം വോട്ടർമാർ മറ്റന്നാൾ പോളിങ് ബൂത്തിലെത്തും. അമ്പത്തിയൊമ്പതിനായിരം പോലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനം ഒട്ടാകെ വിന്യസിപ്പിച്ചിരിക്കുന്നത്. 140 കമ്പനി കേന്ദ്ര സേനയും രംഗത്തുണ്ട്. പോളിങ് ഏജന്റുമാർക്ക് സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തും.