ആപ്പ്ജില്ല

വികെ പ്രശാന്തിൽ നിന്ന് വട്ടിയൂർക്കാവ് പിടിക്കാൻ ആളെ കിട്ടാതെ കോൺഗ്രസ്? സാധ്യതകൾ ഇങ്ങനെ

സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന നിയമസഭ മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർക്കാവ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മണ്ഡലം തിരുവനന്തപുരം മുൻ മേയർ വികെ പ്രശാന്തിലൂടെയാണ് എൽഡിഎഫ് പിടിച്ചെടുത്തത്. കോൺഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റിലായിരുന്നു എൽഡിഎഫിന്‍റെ ഈ ജയം. എന്നാൽ വീണ്ടുമൊരു നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ കോൺഗ്രസിന് സ്ഥനാർഥിയാക്കാൻ വരെ ആളെ കിട്ടാത്ത അവസ്ഥയിലാണ് ഉള്ളതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ചുരുങ്ങിയ കാലത്തെങ്കിലും മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ ഉയർത്തി വോട്ട് പിടിക്കാൻ എൽഡിഎഫും, മികച്ച പ്രചാരണത്തിലൂടെ മണ്ഡലം പിടിക്കാൻ ബിജെപിയും തയ്യാറെടുത്ത് കഴിഞ്ഞു.

Samayam Malayalam 14 Jan 2021, 10:06 am
സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന നിയമസഭ മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർക്കാവ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മണ്ഡലം തിരുവനന്തപുരം മുൻ മേയർ വികെ പ്രശാന്തിലൂടെയാണ് എൽഡിഎഫ് പിടിച്ചെടുത്തത്. കോൺഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റിലായിരുന്നു എൽഡിഎഫിന്‍റെ ഈ ജയം. എന്നാൽ വീണ്ടുമൊരു നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ കോൺഗ്രസിന് സ്ഥനാർഥിയാക്കാൻ വരെ ആളെ കിട്ടാത്ത അവസ്ഥയിലാണ് ഉള്ളതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ചുരുങ്ങിയ കാലത്തെങ്കിലും മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ ഉയർത്തി വോട്ട് പിടിക്കാൻ എൽഡിഎഫും, മികച്ച പ്രചാരണത്തിലൂടെ മണ്ഡലം പിടിക്കാൻ ബിജെപിയും തയ്യാറെടുത്ത് കഴിഞ്ഞു.
Samayam Malayalam kerala assembly election 2021 udf struggle to find candidate in vattiyoorkav constituency reports
വികെ പ്രശാന്തിൽ നിന്ന് വട്ടിയൂർക്കാവ് പിടിക്കാൻ ആളെ കിട്ടാതെ കോൺഗ്രസ്? സാധ്യതകൾ ഇങ്ങനെ



​എൽഡിഎഫിനായി പ്രശാന്ത് തന്നെ ഇറങ്ങിയേക്കും

തിരുവനന്തപുരം മേയർ എന്ന നിലയിൽ ലഭിച്ച ജനപിന്തുണയുമായായിരുന്നു വികെ പ്രശാന്ത് 2019ൽ ഉപതെരഞ്ഞെടുപ്പിന് മണ്ഡലത്തിൽ ഇറങ്ങിയത്. 2016ലെ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫ് വികെ പ്രശാന്തിലൂടെ മണ്ഡലം പിടിച്ചെടുക്കുകയും ചെയ്തു. എംഎൽഎ ആയ ശേഷമുള്ള വികെ പ്രശാന്തിന്‍റെ പ്രവർത്തനങ്ങളും ഏറെ ശ്രദ്ധ നേടി. അതുകൊണ്ട് തന്നെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും വികെ പ്രശാന്ത് തന്നെയാകും സിപിഎം സ്ഥാനാർഥിയായി വട്ടിയൂർക്കാവിൽ ഇറങ്ങുക. മറ്റ് മുന്നണികൾക്ക് തെരഞ്ഞെടുപ്പിൽ ആദ്യം കടക്കേണ്ട കടമ്പയും വികെ പ്രശാന്തിന് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയാണ്.

​വിവി രാജേഷിനെ കളത്തിലിറക്കാൻ ബിജെപി

പാർലമെന്‍റ് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും മാറി മാറി മുന്നണികളെ പിന്തുണക്കുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. 2014ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കൊപ്പവും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും യുഡിഎഫിന് ഒപ്പവുമായിരുന്നു മണ്ഡലം. എന്നൽ 2019ൽ തന്നെ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പമായിരുന്നു വട്ടിയൂർക്കാവിലെ ജനത. അതുകൊണ്ട് തന്നെ മികച്ച പ്രവർത്തനം നടത്തിയാൽ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിൽ വിവി രാജേഷിനെ കളത്തിലിറക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിവി രാജേഷ് നേടിയ വിജയം നിയമസഭ തെരഞ്ഞെടുപ്പിൽ ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് നേതൃത്വത്തിന്‍റെ ഒരുക്കങ്ങൾ.

വട്ടിയൂർക്കാവിലേക്ക് കോൺഗ്രസിന് ആളില്ലേ?

ശക്തമായ ത്രികോണ മത്സരം നടക്കാൻ പോകുന്ന വട്ടിയൂർക്കാവ് സീറ്റിലേക്ക് ഇല്ലെന്ന നിലപാടിലാണ് പ്രധാന പാർട്ടി നേതാക്കളെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്. കോൺഗ്രസിലെ സ്ഥാനാർഥി മോഹികൾ എന്നും അവകാശവാദം ഉന്നയിച്ചിരുന്നു സീറ്റിൽ മത്സരിക്കാൻ ഇത്തവണ പ്രധാനികളാരും തയ്യാറല്ലെന്ന റിപ്പോർട്ടുകൾ കോൺഗ്രസിനും യുഡിഎഫിനും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തിരിച്ചടിയായേക്കും.

പ്രചാരണത്തിന് എത്തില്ലെന്ന് മുൻ കോൺഗ്രസ് എംഎൽഎ


2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരന്‍റെ വെല്ലുവിളി മറികടന്നായിരുന്നു കെ മുരളീധരൻ ഇവിടെ വിജയിച്ചത്. എന്നാൽ 2019ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ വടകര സ്ഥാനാർഥിയാകാൻ മുരളീധരൻ എംഎൽഎ സ്ഥാനം രാജിവെച്ചതോടെയാണ് എൽഡിഎഫ് മണ്ഡലം പിടിച്ചെടുത്തത്. പഴയ മണ്ഡലത്തിൽ ഇത്തവണ പ്രചാരണത്തിന് വരെ എത്തില്ലെന്നാണ് കെ മുരളീധരൻ പറയുന്നത്. വടകര ലോക് സഭ മണ്ഡലത്തിന് പുറത്തേക്ക് പ്രചാരണത്തിന് പോലുമില്ലെന്ന് മുരളി വ്യക്തമാക്കിയിട്ടുണ്ട്.

ജിജി തോംസൺ പരിഗണനയിൽ

പ്രധാന നേതാക്കളാരും എത്തില്ലെന്ന് വ്യക്തമായതോടെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഉൾപ്പെടെയുള്ളവരെയാണ് യുഡിഎഫ് നേതൃത്വം പരിഗണിക്കുന്നതെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം മത്സരിക്കാൻ ഇതുവരെയും ജിജി തോംസണൺ സമ്മതം അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ജ്യോതി വിജയകുമാർ, വീണ നായർ, ആർവിരാജേഷ് എന്നിവരുടെ പേരുകളും പരിഗണനിയിലുണ്ടെന്നും ഏഷ്യാനെറ്റ് പറയുന്നു. മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാലുള്ള രാഷ്ട്രീയ തിരിച്ചടികളാണ് പ്രധാന നേതാക്കളുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്