ആപ്പ്ജില്ല

'രാജി വെക്കണമെന്ന് കോടതി പറഞ്ഞിട്ടില്ല, കയ്യാങ്കളിയിൽ നിരപരാധിത്വം തെളിയിക്കും'; മന്ത്രി ശിവൻകുട്ടി

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസിൽ കേരള സര്‍ക്കാരിന് കനത്ത തിരിച്ചടിയുണ്ടായതിന്റെ പശ്ചാത്തലത്തിൽ രാജി വയ്ക്കേണ്ടതില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി കിട്ടിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി ശിവൻകുട്ടി. കേസിൽ മന്ത്രി അടക്കം ആറ് പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു.

Samayam Malayalam 28 Jul 2021, 12:23 pm
ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസിൽ കേരള സര്‍ക്കാരിന് കനത്ത തിരിച്ചടിയുണ്ടായതിന്റെ പശ്ചാത്തലത്തിൽ രാജി വയ്ക്കേണ്ടതില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി കിട്ടിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി ശിവൻകുട്ടി. കേസിൽ മന്ത്രി അടക്കം ആറ് പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു.
Samayam Malayalam kerala assembly ruckus case supreme court verdict and response of v sivankutty
'രാജി വെക്കണമെന്ന് കോടതി പറഞ്ഞിട്ടില്ല, കയ്യാങ്കളിയിൽ നിരപരാധിത്വം തെളിയിക്കും'; മന്ത്രി ശിവൻകുട്ടി



​"നിരപരാധിത്വം തെളിയിക്കും"


കേസിൽ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. വിധി വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം കൂടുതൽ പ്രതികരക്കാമെന്നും വിധി അനുസരിക്കാൻ ബാധ്യസ്ഥനാണെന്നും ശിവൻകുട്ടി പറഞ്ഞു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പ്രതികരിച്ചു.

​അവകാശ പോരാട്ടത്തിന്റെ ഭാഗം


സമരപോരാട്ടങ്ങളുടെ ഭാഗമായി നിരവധി കേസുകള്‍ വരാറുണ്ട്. അവകാശ പോരാട്ടത്തിന്റെ ഭാഗമായിരുന്നു കേസെന്ന് ശിവൻകുട്ടി പറഞ്ഞു. മന്ത്രിസ്ഥാനം രാജി വെക്കണമോ എന്ന് എംഎൽഎ സ്ഥാനം രാജി വയ്ക്കണമോ എന്നോ സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും വാര്‍ത്താ സമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

​രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

നിയമസഭാ കയ്യാങ്കളി കേസ് സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയതോടെ ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. രാജിക്ക് തയ്യാറായില്ലെങ്കിൽ രാജി ചോദിച്ച് വാങ്ങാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭാ മീഡിയാ റൂമിൽ വാര്‍ത്താസമ്മേളനം നടത്തും. സുപ്രീം കോടതിയിൽ സര്‍ക്കാരിന് തിരിച്ചടിയെന്ന് പ്രതിപക്ഷം. യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങള്‍ തന്നെയാണ് ഇന്ന് കോടതിയും ആവര്‍ത്തിച്ചത് എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വിചാരണ കോടതിയിൽ വിചാരണ നേരിടുന്ന ഒരാള്‍ മന്ത്രിയായി സഭയിൽ ഇരിക്കുന്നത് ഭൂഷണമല്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

​ഹര്‍ജി തള്ളി കോടതി


നിയമസഭയുടെ കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യ സുപ്രീം കോടതി തള്ളി. ഇതോടെ, വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, കെടി ജലീൽ എംഎൽഎ മുൻ എംഎൽഎമാരായ കെ.കുഞ്ഞമ്മദ്, ഇപി ജയരാജൻ, സികെ സദാശിവൻ, കെ അജിത്ത് എന്നിവരടക്കം കൈയ്യാങ്കളി കേസിൽ പ്രതികളായ ആറ് നേതാക്കളും ഇതോടെ വിചാരണ നേരിടേണ്ടി വരും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം സിജെഎം കോടതിയിൽ നിയമസഭാ കൈയ്യാങ്കളി കേസിൻ്റെ വിചാരണ പുനരാരംഭിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്