തിരുവനന്തപുരം: കനത്ത മഴയിൽ പലയിടത്തും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുണ്ടായതോടെ സംസ്ഥാനത്ത് 29 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഇതുവരെ 1385 പേരെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. മൊത്തം 429 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. മൂന്നാര്‍, നിലമ്പൂര്‍, കോഴിക്കോട് മാവൂര്‍ തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥിതി രൂക്ഷമാണ്. മൂന്നാര്‍, നിലമ്പൂര്‍ പട്ടണങ്ങളിൽ ഒറ്റ രാത്രി കൊണ്ട് ജലനിരപ്പ് ഉയര്‍ന്നതോടെ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. നാട്ടുകാരുടെയും പോലീസിൻ്റെയും നേതൃത്വത്തിലാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. വയനാടും പാലക്കാടും കനത്ത മഴയിൽ രണ്ടു പേര്‍ മരിച്ചു. പ്രളയത്തെ തുടര്‍ന്ന വീടു മാറുന്നതിനിടെയാണ് വയനാട് കാക്കത്തോട് കോളനിയിലെ ബാബുവിൻ്റെ ഭാര്യ മുത്തുവാണ് കുഴഞ്ഞു വീണു മരിച്ചത്. ഷോളയാര്‍ ചൂണ്ടുകുളം ഊരിലെ കാര വീടിനു മുകളിൽ മരം വീണാണ് മരിച്ചത്.
സംസ്ഥാനത്ത് എല്ലാ താലൂക്കുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കൺട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനായി 1077 എന്ന എമര്‍ജൻസി നമ്പര്‍ തുടങ്ങിയതായി സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. ജില്ലയ്ക്ക് പുറത്തു നിന്ന് വിളിച്ചാൽ അതത് ജില്ലകളിലെ എസ് ടി ഡി കോഡ് ചേര്‍ത്താണ് ബന്ധപ്പെടേണ്ടത്.
അതേസമയം, മഴയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നത തല യോഗം വിലയിരുത്തിയത്. സംസ്ഥാനത്തേയ്ക്ക് കേന്ദ്ര ദുരന്ത നിവാരണ സേനയുടെ ഏഴ് യൂണിറ്റുകള്‍ പുറപ്പെട്ടിട്ടുണ്ട്. പത്ത് യൂണിറ്റുകളെക്കൂടി അധികമായി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
മണിമലയാര്‍ കരകവിഞ്ഞൊഴുകിയതോടെ മൂന്നാര്‍ ടൗൺ ഒറ്റപ്പെട്ട നിലയിലാണ്. മൂന്നാര്‍ കോളനി റോഡിലെ വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ പ്രളയകാലത്തിന് ശേഷം നിര്‍മിച്ച മൂന്നാര്‍ പെരിയവരൈയിലെ താത്കാലിക പാലം തകര്‍ന്നതോടെ മറയൂര്‍, ഉദുമൽപ്പേട്ട് മേഖലകളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതോടെ മറയൂര്‍ മേഖല ഒറ്റപ്പെട്ട നിലയിലാണ്. കല്ലാര്‍ മാങ്കുളം പാതയിൽ മണ്ണിടിഞ്ഞതോടെ ഇവിടേയ്ക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. ജില്ലയിൽ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളക്കെട്ടിലാണ്. വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്ലിൽ ചപ്പാത്ത് റോഡ് ഒലിച്ചു പോയി.
ഇടുക്കി ചെറുതോണിയ്ക്ക് സമീപം കീരിത്തോട്ടിൽ ഉരുള്‍പൊട്ടി ഗതാഗതം തടസ്സപ്പെട്ടു. അടിമാലി - രാജാക്കാട് റൂട്ടിൽ പന്നിയാര്‍കുട്ടിയിലും റോഡിലേയ്ക്ക് മണ്ണിടിഞ്ഞു. കോട്ടയം - കുമളി റൂട്ടിൽ ബസ് സര്‍വീസ് നിര്‍ത്തി വെച്ചിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ ജില്ലയിൽ കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര ഡാമുകള്‍ തുറന്നിട്ടുണ്ട്.
കനത്ത മഴയിൽ നിലമ്പൂര്‍ പട്ടണവും പരിസരപ്രദേശങ്ങളും വെള്ളപ്പൊക്കത്തിലാണ്. ഒറ്റ രാത്രി കൊണ്ടാണ് ജലനിരപ്പ് ഉയര്‍ന്നതെന്നിരിക്കേ നാട്ടുകാര്‍ ആശങ്കയിലായി. ഇവിടെ വീടുകളിലും കടകളിലും വെള്ളം കയറി. വനത്തോടു ചേര്‍ന്നുള്ള മേഖലകള്‍ ഒറ്റപ്പെട്ട നിലയിലാണ്. എന്നാൽ നിലമ്പൂരിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പി വി അൻവര്‍ എംഎൽഎ അറിയിച്ചു. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
പെരിയാര്‍ കരകവിഞ്ഞൊഴുകിയിട്ടില്ലെങ്കിലും ക്ഷേത്രത്തിന്‍റെ പകുതിയോളം ഉയരത്തിൽ വെള്ളം കയറിയിട്ടുണ്ട്. പമ്പാ നദിയും കരകവിഞ്ഞ് ഒഴുകുകയാണ്. കണ്ണൂര്‍ ആറളം ബ്രഹ്മഗിരി വനമേഖലയിൽ ഉരുള്‍പൊട്ടലുണ്ടായി.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ക്വാറികള്‍ പ്രവര്‍ത്തിക്കരുതെന്ന് കളക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. വയനാടും പാലക്കാടും കനത്ത മഴയിൽ രണ്ടു പേര്‍ മരിച്ചു. പ്രളയത്തെ തുടര്‍ന്ന വീടു മാറുന്നതിനിടെയാണ് വയനാട് കാക്കത്തോട് കോളനിയിലെ ബാബുവിൻ്റെ ഭാര്യ മുത്തുവാണ് കുഴഞ്ഞു വീണു മരിച്ചത്. ഷോളയാര്‍ ചൂണ്ടുകുളം ഊരിലെ കാര വീടിനു മുകളിൽ മരം വീണാണ് മരിച്ചത്.
സംസ്ഥാനത്ത് എല്ലാ താലൂക്കുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കൺട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനായി 1077 എന്ന എമര്‍ജൻസി നമ്പര്‍ തുടങ്ങിയതായി സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. ജില്ലയ്ക്ക് പുറത്തു നിന്ന് വിളിച്ചാൽ അതത് ജില്ലകളിലെ എസ് ടി ഡി കോഡ് ചേര്‍ത്താണ് ബന്ധപ്പെടേണ്ടത്.
അതേസമയം, മഴയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നത തല യോഗം വിലയിരുത്തിയത്. സംസ്ഥാനത്തേയ്ക്ക് കേന്ദ്ര ദുരന്ത നിവാരണ സേനയുടെ ഏഴ് യൂണിറ്റുകള്‍ പുറപ്പെട്ടിട്ടുണ്ട്. പത്ത് യൂണിറ്റുകളെക്കൂടി അധികമായി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
മണിമലയാര്‍ കരകവിഞ്ഞൊഴുകിയതോടെ മൂന്നാര്‍ ടൗൺ ഒറ്റപ്പെട്ട നിലയിലാണ്. മൂന്നാര്‍ കോളനി റോഡിലെ വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ പ്രളയകാലത്തിന് ശേഷം നിര്‍മിച്ച മൂന്നാര്‍ പെരിയവരൈയിലെ താത്കാലിക പാലം തകര്‍ന്നതോടെ മറയൂര്‍, ഉദുമൽപ്പേട്ട് മേഖലകളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതോടെ മറയൂര്‍ മേഖല ഒറ്റപ്പെട്ട നിലയിലാണ്. കല്ലാര്‍ മാങ്കുളം പാതയിൽ മണ്ണിടിഞ്ഞതോടെ ഇവിടേയ്ക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. ജില്ലയിൽ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളക്കെട്ടിലാണ്. വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്ലിൽ ചപ്പാത്ത് റോഡ് ഒലിച്ചു പോയി.
ഇടുക്കി ചെറുതോണിയ്ക്ക് സമീപം കീരിത്തോട്ടിൽ ഉരുള്‍പൊട്ടി ഗതാഗതം തടസ്സപ്പെട്ടു. അടിമാലി - രാജാക്കാട് റൂട്ടിൽ പന്നിയാര്‍കുട്ടിയിലും റോഡിലേയ്ക്ക് മണ്ണിടിഞ്ഞു. കോട്ടയം - കുമളി റൂട്ടിൽ ബസ് സര്‍വീസ് നിര്‍ത്തി വെച്ചിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ ജില്ലയിൽ കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര ഡാമുകള്‍ തുറന്നിട്ടുണ്ട്.
കനത്ത മഴയിൽ നിലമ്പൂര്‍ പട്ടണവും പരിസരപ്രദേശങ്ങളും വെള്ളപ്പൊക്കത്തിലാണ്. ഒറ്റ രാത്രി കൊണ്ടാണ് ജലനിരപ്പ് ഉയര്‍ന്നതെന്നിരിക്കേ നാട്ടുകാര്‍ ആശങ്കയിലായി. ഇവിടെ വീടുകളിലും കടകളിലും വെള്ളം കയറി. വനത്തോടു ചേര്‍ന്നുള്ള മേഖലകള്‍ ഒറ്റപ്പെട്ട നിലയിലാണ്. എന്നാൽ നിലമ്പൂരിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പി വി അൻവര്‍ എംഎൽഎ അറിയിച്ചു. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
പെരിയാര്‍ കരകവിഞ്ഞൊഴുകിയിട്ടില്ലെങ്കിലും ക്ഷേത്രത്തിന്‍റെ പകുതിയോളം ഉയരത്തിൽ വെള്ളം കയറിയിട്ടുണ്ട്. പമ്പാ നദിയും കരകവിഞ്ഞ് ഒഴുകുകയാണ്. കണ്ണൂര്‍ ആറളം ബ്രഹ്മഗിരി വനമേഖലയിൽ ഉരുള്‍പൊട്ടലുണ്ടായി.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ക്വാറികള്‍ പ്രവര്‍ത്തിക്കരുതെന്ന് കളക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.