പത്തനംതിട്ട: ശബരിമല സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് പുതിയ സമരരീതികളുമായി ബിജെപി. ശബരിമല സമരത്തിൽ നിന്ന് പിന്മാറുന്നതിൽ ബിജെപിയിൽ കടുത്ത ഭിന്നതയെന്ന് സൂചനകൾ വരുന്നതിനിടെയാണ് ബിജെപി പുതിയതന്ത്രം ആവിഷ്‌കരിക്കുന്നത്. ഈ മാസം പകുതിയാകുന്നതിന് മുൻപ് തന്നെ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട്.
നിലക്കലിൽ തിങ്കളാഴ്‌ച നിരോധനാജ്ഞ ലംഘിക്കാനും ബിജെപി പദ്ധതിയിടുന്നുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ദേവസ്വം മന്ത്രിയെയും മുഖ്യമന്ത്രിയെയും കരിങ്കൊടി കാണിക്കാനും ബിജെപി ആസൂത്രണം ചെയ്യുന്നുണ്ട്. അതിനിടെ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്‍ണൻ സെക്രട്ടേറിയറ്റ് പടിക്കൽ തിങ്കളാഴ്‌ച മുതൽ നിരാഹാരസമരം ആരംഭിക്കുമെന്ന് സംസ്ഥാനാധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പ്രഖ്യാപിച്ചിരുന്നു.
15 ദിവസം നീണ്ടു നിൽക്കുന്ന നിരാഹാരസമരമാണ് പദ്ധതിയിടുന്നതെന്നും ശ്രീധരൻപിള്ള പ്രഖ്യാപിച്ചിരുന്നു. ശ്രീധരൻ പിള്ളയ്ക്കെതിരെ പരോക്ഷ വിമർശനവുമായി വി.മുരളീധരൻ എംപി രംഗത്ത് വന്നതും ഇതിനിടെ ശ്രദ്ധേയമായിരുന്നു. നിരാഹാര സമരം ആരംഭിക്കുന്നു എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ബിജെപി സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് വ്യക്തമാക്കിയിരുന്നു. പി.സി ജോർജ് ബിജെപിയുമായി സഹകരിക്കുന്നതിനെ ശ്രീധരൻപിള്ള സ്വാഗതം ചെയ്തിരുന്നു. ബിജെപിയുടെ സമരത്തിന് സ്വീകാര്യത ഏറുന്നുവെന്നാണ് ഇതിലൂടെ മനസിലാക്കേണ്ടതെന്ന് ശ്രീധരൻപിള്ള പ്രതികരിച്ചു.എന്നാൽ, ബിജെപിയോട് സഹകരിക്കുന്നതിനാൽ പി.സി.ജോർജിനും ജനപക്ഷം പാർട്ടിക്കും പൂഞ്ഞാറിൽ നിന്ന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലക്കലിൽ തിങ്കളാഴ്‌ച നിരോധനാജ്ഞ ലംഘിക്കാനും ബിജെപി പദ്ധതിയിടുന്നുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ദേവസ്വം മന്ത്രിയെയും മുഖ്യമന്ത്രിയെയും കരിങ്കൊടി കാണിക്കാനും ബിജെപി ആസൂത്രണം ചെയ്യുന്നുണ്ട്. അതിനിടെ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്‍ണൻ സെക്രട്ടേറിയറ്റ് പടിക്കൽ തിങ്കളാഴ്‌ച മുതൽ നിരാഹാരസമരം ആരംഭിക്കുമെന്ന് സംസ്ഥാനാധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പ്രഖ്യാപിച്ചിരുന്നു.
15 ദിവസം നീണ്ടു നിൽക്കുന്ന നിരാഹാരസമരമാണ് പദ്ധതിയിടുന്നതെന്നും ശ്രീധരൻപിള്ള പ്രഖ്യാപിച്ചിരുന്നു. ശ്രീധരൻ പിള്ളയ്ക്കെതിരെ പരോക്ഷ വിമർശനവുമായി വി.മുരളീധരൻ എംപി രംഗത്ത് വന്നതും ഇതിനിടെ ശ്രദ്ധേയമായിരുന്നു. നിരാഹാര സമരം ആരംഭിക്കുന്നു എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ബിജെപി സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് വ്യക്തമാക്കിയിരുന്നു. പി.സി ജോർജ് ബിജെപിയുമായി സഹകരിക്കുന്നതിനെ ശ്രീധരൻപിള്ള സ്വാഗതം ചെയ്തിരുന്നു. ബിജെപിയുടെ സമരത്തിന് സ്വീകാര്യത ഏറുന്നുവെന്നാണ് ഇതിലൂടെ മനസിലാക്കേണ്ടതെന്ന് ശ്രീധരൻപിള്ള പ്രതികരിച്ചു.എന്നാൽ, ബിജെപിയോട് സഹകരിക്കുന്നതിനാൽ പി.സി.ജോർജിനും ജനപക്ഷം പാർട്ടിക്കും പൂഞ്ഞാറിൽ നിന്ന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.