തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര ഏജന്‍സികളെയും വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം. കേന്ദ്രം സ്വീകരിച്ച പല നടപടികളും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വര്‍ധിപ്പിക്കാന്‍ ഇടയാക്കിയെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിനെതിരെയും ബജറ്റ് പ്രസംഗത്തിൽ പരാമർശമുണ്ടായി. കിഫ്ബിയെ തകർക്കാൻ ഫിനാൻസ് റിപ്പോർട്ടിലൂടെ ശ്രമമെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ഭാഗം കേൾക്കാതെ സിഎജി കിഫ്ബിയെ വിമർശിച്ചു. കിഫ്ബിയെക്കുറിച്ചുള്ള റിപ്പോർട്ട് സഭയിൽ വെക്കും മുൻപേ വിമർശനം ആവർത്തിച്ചു. കിഫ്ബിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നും ഐസക് പറഞ്ഞു. ട്രഷറി സേവിംഗ്സ് ബാങ്കിനെതിരേയും പ്രചാരണം നടക്കുന്നു. ഇത്തരം നീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ ഉത്തേജകപാക്കേജിന് ബജറ്റിൽ നിന്ന് അധികച്ചെലവ് ദേശീയവരുമാനത്തിന്റെ രണ്ട് ശതമാനത്തോളമേ വരൂ. ആരോഗ്യ മേഖലയില്‍പ്പോലും കേന്ദ്രസര്‍ക്കാര്‍ ചെലവുകള്‍ ഗണ്യമായി ഉയര്‍ത്തിയില്ല. കേന്ദ്രം കേരളത്തോട് വിവേചനാത്മകമായ രീതിയിലാണ് ഇടപെടുന്നത്.സംസ്ഥാനങ്ങളുടെ വരുമാനം ഇടിഞ്ഞ നിലയിലാണ്. ജിഎസ്ടി നഷ്ടപരിഹാരം ഇപ്പോഴും വച്ചുവൈകിക്കുകയാണ്. മാന്ദ്യകാലത്ത് ചെലവുചുരുക്കേണ്ട സാഹചര്യമാണ്. 15-ാം ധനകാര്യകമ്മീഷൻ റിപ്പോർട്ട് ഇനിയും ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമ ഭേദഗതിയെക്കുറിച്ച് പരാമർശിച്ച ധനമന്ത്രി കാർഷിക നിയമ ഭേദഗതിയെ വിമർശിച്ചു. കർഷകരെ കുത്തകകൾക്ക് മുന്നിൽ അടിയറ വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ സമരത്തെ ഐതിഹാസികമെന്നാണ് ധനമന്ത്രി തോമസ് ഐസക് വിശേഷിപ്പിച്ചത്.
കേന്ദ്രസർക്കാരിന്റെ ഉത്തേജകപാക്കേജിന് ബജറ്റിൽ നിന്ന് അധികച്ചെലവ് ദേശീയവരുമാനത്തിന്റെ രണ്ട് ശതമാനത്തോളമേ വരൂ. ആരോഗ്യ മേഖലയില്‍പ്പോലും കേന്ദ്രസര്‍ക്കാര്‍ ചെലവുകള്‍ ഗണ്യമായി ഉയര്‍ത്തിയില്ല. കേന്ദ്രം കേരളത്തോട് വിവേചനാത്മകമായ രീതിയിലാണ് ഇടപെടുന്നത്.സംസ്ഥാനങ്ങളുടെ വരുമാനം ഇടിഞ്ഞ നിലയിലാണ്. ജിഎസ്ടി നഷ്ടപരിഹാരം ഇപ്പോഴും വച്ചുവൈകിക്കുകയാണ്. മാന്ദ്യകാലത്ത് ചെലവുചുരുക്കേണ്ട സാഹചര്യമാണ്. 15-ാം ധനകാര്യകമ്മീഷൻ റിപ്പോർട്ട് ഇനിയും ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമ ഭേദഗതിയെക്കുറിച്ച് പരാമർശിച്ച ധനമന്ത്രി കാർഷിക നിയമ ഭേദഗതിയെ വിമർശിച്ചു. കർഷകരെ കുത്തകകൾക്ക് മുന്നിൽ അടിയറ വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ സമരത്തെ ഐതിഹാസികമെന്നാണ് ധനമന്ത്രി തോമസ് ഐസക് വിശേഷിപ്പിച്ചത്.