തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം മാര്‍ച്ച് മൂന്നിന് നടക്കും. ധനമന്ത്രി തോമസ് ഐസക്കിന്‍റെ എട്ടാം ബജറ്റ് അവതരണമാണിത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്. അതിനാല്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്കുതകുന്ന നടപടികളാണ് തോമസ് ഐസക്കില്‍നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഇത്തവണത്തെ ബജറ്റ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം സംസ്ഥാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്‍ടോബറില്‍ നികുതി വരുമാനത്തില്‍ 17 ശതമാനം വളര്‍ച്ച ഉണ്ടായപ്പോള്‍ നവംബറില്‍ അത് 14ഉം ഡിസംബറില്‍ ഒന്‍പതും ശതമാനമായി കുറഞ്ഞു. ജനുവരിയിലാകട്ടെ എക്കാലത്തെയും കുറഞ്ഞ നിരക്കായ നാല് ശതമാനത്തിലും എത്തി. നോട്ട് നിരോധനം സംസ്ഥാനത്തെ കാര്യമായി ബാധിച്ചെന്ന് ആസൂത്രണ ബോർഡ് നിയമിച്ച കമ്മിറ്റിയും കണ്ടെത്തിയിരുന്നു.
ആഗോള സാമ്പത്തികരംഗത്തെ തളര്‍ച്ചമൂലം വിദേശത്തുനിന്നുള്ള പണം വരവിലും കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ഇതോടൊപ്പം നോട്ട് നിരോധനത്തെത്തുടര്‍ന്ന് ടൂറിസം, ചില്ലറ വ്യാപാരം, മത്സ്യബന്ധനം, നിര്‍മാണം, ഹോട്ടല്‍ വ്യവസായം തുടങ്ങിയ മേഖലകളിലുണ്ടായ മാന്ദ്യവും സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചിട്ടുണ്ട്. ലോട്ടറി, എക്‍സൈസ്, രജിസ്ട്രേഷന്‍ എന്നിവയില്‍നിന്നുള്ള വരുമാനവും വന്‍തോതില്‍ കുറഞ്ഞു. ഇത്തരത്തില്‍ മുന്‍പെങ്ങുമില്ലാത്തവിധം പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്.
മഴ കുറഞ്ഞതുമൂലം സംസ്ഥാനം കടുത്തവരള്‍ച്ചയിലൂടെയാണ് കടന്നുപോകുന്നത്. വരള്‍ച്ചാ ദുരിതാശ്വാസത്തിനായി കേന്ദ്രസഹായത്തിനായി മുറവിളി ഉയര്‍ന്നിട്ടുണ്ടെങ്കിലും കേന്ദ്ര സഹായം മാത്രം പ്രതീക്ഷിച്ചിരിക്കാന്‍ സംസ്ഥാനത്തിനാവില്ല. നാണ്യവിളകളുടെ വിലക്കുറവ്, കെഎസ്ആര്‍ടിസി പ്രതിസന്ധി തുടങ്ങി അനവധി പ്രശ്‍നങ്ങള്‍ക്ക് പരിഹാരവും കാണേണ്ടതുണ്ട്.
ചുരുക്കത്തില്‍, പ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിയുന്ന സംസ്ഥാനത്തെ കൈപിടിച്ചുയര്‍ത്താനുള്ള നടപടികളാണ് ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ത്തന്നെ വലിയ അത്ഭുതങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും വേണ്ട. എന്നാല്‍, തോമസ് ഐസക് എന്ന ധനകാര്യ വിദഗ്‍ധന്‍റെ കഴിവ് പരീക്ഷിക്കപ്പെടുന്നതാകും ബജറ്റ് എന്ന് നിസ്സംശയം പറയാം.
Kerala budget on March 3
Finance Minister TM Thomas Isaac will present Pinarayi Government's first complete budget on March 3.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഇത്തവണത്തെ ബജറ്റ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം സംസ്ഥാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്‍ടോബറില്‍ നികുതി വരുമാനത്തില്‍ 17 ശതമാനം വളര്‍ച്ച ഉണ്ടായപ്പോള്‍ നവംബറില്‍ അത് 14ഉം ഡിസംബറില്‍ ഒന്‍പതും ശതമാനമായി കുറഞ്ഞു. ജനുവരിയിലാകട്ടെ എക്കാലത്തെയും കുറഞ്ഞ നിരക്കായ നാല് ശതമാനത്തിലും എത്തി. നോട്ട് നിരോധനം സംസ്ഥാനത്തെ കാര്യമായി ബാധിച്ചെന്ന് ആസൂത്രണ ബോർഡ് നിയമിച്ച കമ്മിറ്റിയും കണ്ടെത്തിയിരുന്നു.
ആഗോള സാമ്പത്തികരംഗത്തെ തളര്‍ച്ചമൂലം വിദേശത്തുനിന്നുള്ള പണം വരവിലും കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ഇതോടൊപ്പം നോട്ട് നിരോധനത്തെത്തുടര്‍ന്ന് ടൂറിസം, ചില്ലറ വ്യാപാരം, മത്സ്യബന്ധനം, നിര്‍മാണം, ഹോട്ടല്‍ വ്യവസായം തുടങ്ങിയ മേഖലകളിലുണ്ടായ മാന്ദ്യവും സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചിട്ടുണ്ട്. ലോട്ടറി, എക്‍സൈസ്, രജിസ്ട്രേഷന്‍ എന്നിവയില്‍നിന്നുള്ള വരുമാനവും വന്‍തോതില്‍ കുറഞ്ഞു. ഇത്തരത്തില്‍ മുന്‍പെങ്ങുമില്ലാത്തവിധം പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്.
മഴ കുറഞ്ഞതുമൂലം സംസ്ഥാനം കടുത്തവരള്‍ച്ചയിലൂടെയാണ് കടന്നുപോകുന്നത്. വരള്‍ച്ചാ ദുരിതാശ്വാസത്തിനായി കേന്ദ്രസഹായത്തിനായി മുറവിളി ഉയര്‍ന്നിട്ടുണ്ടെങ്കിലും കേന്ദ്ര സഹായം മാത്രം പ്രതീക്ഷിച്ചിരിക്കാന്‍ സംസ്ഥാനത്തിനാവില്ല. നാണ്യവിളകളുടെ വിലക്കുറവ്, കെഎസ്ആര്‍ടിസി പ്രതിസന്ധി തുടങ്ങി അനവധി പ്രശ്‍നങ്ങള്‍ക്ക് പരിഹാരവും കാണേണ്ടതുണ്ട്.
ചുരുക്കത്തില്‍, പ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിയുന്ന സംസ്ഥാനത്തെ കൈപിടിച്ചുയര്‍ത്താനുള്ള നടപടികളാണ് ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ത്തന്നെ വലിയ അത്ഭുതങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും വേണ്ട. എന്നാല്‍, തോമസ് ഐസക് എന്ന ധനകാര്യ വിദഗ്‍ധന്‍റെ കഴിവ് പരീക്ഷിക്കപ്പെടുന്നതാകും ബജറ്റ് എന്ന് നിസ്സംശയം പറയാം.
Kerala budget on March 3
Finance Minister TM Thomas Isaac will present Pinarayi Government's first complete budget on March 3.