തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ഗവർണർ ജസ്റ്റിസ് പി.സദാശിവം എത്തിയപ്പോൾ പ്ലക്കാർഡുകളുമായി പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു.
വിലക്കയറ്റം, ഭരണ സ്തംഭനം, ഓഖി ദുരന്തം തടയുന്നതിൽ സർക്കാരിൻെറ വീഴ്ച എന്നീ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാൽ ഗവർണറുടെ പ്രസംഗം തുടങ്ങിയതോടെ പ്രതിപക്ഷം പ്രതിഷേധം നിർത്തി അതിനോട് സഹകരിച്ചു.
പിണറായി വിജയൻെറ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ ബജറ്റ് അവതരണമാണ് അജണ്ട. വ്യാഴാഴ്ച ഗവർണറുടെ നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദിപ്രമേയത്തിൽ ചർച്ച നടക്കും. ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരണം നടക്കും.
വിലക്കയറ്റം, ഭരണ സ്തംഭനം, ഓഖി ദുരന്തം തടയുന്നതിൽ സർക്കാരിൻെറ വീഴ്ച എന്നീ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാൽ ഗവർണറുടെ പ്രസംഗം തുടങ്ങിയതോടെ പ്രതിപക്ഷം പ്രതിഷേധം നിർത്തി അതിനോട് സഹകരിച്ചു.
പിണറായി വിജയൻെറ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ ബജറ്റ് അവതരണമാണ് അജണ്ട. വ്യാഴാഴ്ച ഗവർണറുടെ നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദിപ്രമേയത്തിൽ ചർച്ച നടക്കും. ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരണം നടക്കും.