ആപ്പ്ജില്ല

വട്ടിയൂർക്കാവിൽ 'മേയർ ബ്രോയെന്ന്' എക്സിറ്റ് പോൾ; എൻഡിഎ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പ്രവചനം

വട്ടിയൂർക്കാവിൽ എൽഡിഎഫ് മികച്ച ജയം നേടുമെന്ന് ഒരു എക്സിറ്റ് പോൾ പ്രവചിക്കുമ്പോൾ ശക്തമായ മത്സരമാകുമെന്നും ഫോട്ടോ ഫിനിഷിൽ യുഡിഎഫ് മണ്ഡലം നിലനിർത്തുമെന്നും മറ്റൊരു എക്സിറ്റ് പോൾ പറയുന്നു.

Samayam Malayalam 21 Oct 2019, 8:53 pm
Samayam Malayalam vattiyoorkkav

കൊച്ചി: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ വട്ടിയൂർക്കാവിൽ ഇടതുമുന്നണി ജയിക്കുമെന്ന് എക്സിറ്റ് പോളുകൾ. യുഡിഎഫും എൽഡിഎഫും മികച്ച മത്സരമാകും കാഴ്ചവെക്കുകയെന്നും എൻഡിഎ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നുമാണ് എക്സിറ്റ് പോളുകൾ പറയുന്നത്.

ഇടതുമുന്നണി സ്ഥാനാർത്ഥി വികെ പ്രശാന്തിന് 41 ശതമാനം വോട്ടുകളും യുഡിഎഫ് സ്ഥാനാർത്ഥി മോഹൻകുമാറിന് 37 ശതമാനം വോട്ടുകളും ലഭിക്കുമെന്ന് ഒരു എക്സിറ്റ് പോൾ പ്രവചിക്കുമ്പോൾ നേരിയ വിത്യാസത്തിൽ യുഡിഎഫ് മണ്ഡലം നിലനിർത്തുമെന്നും ചില എക്സിറ്റ് പോളുകൾ പ്രവചിക്കുന്നുണ്ട്.

Also Read: മഞ്ചേശ്വരം യുഡിഎഫ് നിലനിർത്തും, കോന്നി എൽഡിഎഫ് പിടിച്ചെടുക്കുമെന്നും എക്സിറ്റ് പോളുകൾ

എന്നാൽ രണ്ട് എക്സിറ്റ് പോളിലും എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി ജില്ലാ അധ്യക്ഷനുമായ എസ് സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് പറയുന്നത്. കഴിഞ്ഞ തവണ എൻഡിഎ രണ്ടാമതും ഇടതുപക്ഷം മൂന്നാമതും വന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്.

വട്ടിയൂര്‍ക്കാവെന്ന മണ്ഡലം രൂപീകൃതമായതിനുശേഷം കോണ്‍ഗ്രസിനെ മാത്രം ജയിപ്പിച്ച മണ്ഡലമാണെങ്കിലും പഴയ രൂപമായ തിരുവനന്തപുരം നോര്‍ത്തില്‍ ആധിപത്യം ഇടതിനായിരുന്നു. പിന്നീട് ബിജെപിയുടെ വളര്‍ച്ചയാണ് സിപിഎമ്മിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്