തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ ഇടതുമുന്നണി ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് പ്രചാരണം ആരംഭിച്ചു. 'അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ..' എന്ന തലക്കെട്ടോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തിരുവനന്തപുരം മേയര്‍ കൂടിയായ വികെ പ്രശാന്ത് പ്രചാരണം ആരംഭിച്ചത്. കഴിഞ്ഞ കാലങ്ങളിൽ നല്കി നിർലോഭമായ പിന്തുണ ഈ തിരഞ്ഞെടുപ്പിലും നല്‍കണമെന്ന അഭ്യര്‍ത്ഥനയാണ് വികെ പ്രശാന്ത് ഫേസ്ബുക്കിലൂടെ വോട്ടര്‍മാരോട് നടക്കിയിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശ്രദ്ധേയനായ വ്യക്തിയാണ് വികെ പ്രശാന്ത്.
Also Read:സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; വട്ടിയൂര്‍ക്കാവില്‍ പ്രശാന്ത്, മഞ്ചേശ്വരത്ത് ശങ്കര്‍ റേ
മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും യുവ നേതാവ് എന്ന പരിഗണനയുമാണ് വികെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനുള്ള കാരണം. സംസ്ഥാനം കാലവര്‍ഷക്കെടുതി നേരിടുന്ന സമയത്ത് പ്രശാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
തിരുവനന്തപുരം നഗരസഭയുടെ 44ാം മേയറാണ് വികെ പ്രശാന്ത് 34ാം വയസില്‍ മേയറായ പ്രശാന്ത് നഗരസഭയുടെ ഏറ്റവും പ്രായംകുറഞ്ഞ മേയര്കൂടിയാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 2011 ലും 2016 ലും കെ മുരളീധരാണ് വിജയിച്ചത്. മുരളീധരന് എംപിയായ സാഹചര്യത്തില്‍ അത്രതന്നെ സ്വാധീനമുള്ള നേതാവിനെയിറക്കി മണ്ഡലംപിടിക്കാനാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്.
വികെ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയമുള്ളവരെ,
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ആയി ഞാൻ മത്സരിക്കുകയാണ് . അതിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി സ: കൊടിയേരി ബാലകൃഷ്ണൻ അല്പം മുൻപ് നടത്തുകയുണ്ടായി. കഴിഞ്ഞ കാലങ്ങളിൽ നല്കിയ നിർലോഭമായ പിന്തുണ ഈ തിരഞ്ഞെടുപ്പിലും നല്‍കണമെന്നാണ് മുഴുവൻ സുഹൃത്തുകളോടും അഭ്യർത്ഥിക്കാൻ ഉള്ളത്. വിശദമായ കുറിപ്പ് പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്.
അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ..
Also Read:സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; വട്ടിയൂര്‍ക്കാവില്‍ പ്രശാന്ത്, മഞ്ചേശ്വരത്ത് ശങ്കര്‍ റേ
മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും യുവ നേതാവ് എന്ന പരിഗണനയുമാണ് വികെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനുള്ള കാരണം. സംസ്ഥാനം കാലവര്‍ഷക്കെടുതി നേരിടുന്ന സമയത്ത് പ്രശാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
തിരുവനന്തപുരം നഗരസഭയുടെ 44ാം മേയറാണ് വികെ പ്രശാന്ത് 34ാം വയസില്‍ മേയറായ പ്രശാന്ത് നഗരസഭയുടെ ഏറ്റവും പ്രായംകുറഞ്ഞ മേയര്കൂടിയാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 2011 ലും 2016 ലും കെ മുരളീധരാണ് വിജയിച്ചത്. മുരളീധരന് എംപിയായ സാഹചര്യത്തില്‍ അത്രതന്നെ സ്വാധീനമുള്ള നേതാവിനെയിറക്കി മണ്ഡലംപിടിക്കാനാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്.
വികെ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയമുള്ളവരെ,
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ആയി ഞാൻ മത്സരിക്കുകയാണ് . അതിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി സ: കൊടിയേരി ബാലകൃഷ്ണൻ അല്പം മുൻപ് നടത്തുകയുണ്ടായി. കഴിഞ്ഞ കാലങ്ങളിൽ നല്കിയ നിർലോഭമായ പിന്തുണ ഈ തിരഞ്ഞെടുപ്പിലും നല്‍കണമെന്നാണ് മുഴുവൻ സുഹൃത്തുകളോടും അഭ്യർത്ഥിക്കാൻ ഉള്ളത്. വിശദമായ കുറിപ്പ് പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്.
അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ..