വട്ടിയൂർക്കാവ്: 2021 ൽ അധികാരത്തിലെത്തിയാൽ ശബരിമല വിധിയെ മറികടക്കാനുള്ള നിയമം നിർമ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വട്ടിയൂർക്കാവ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കവെയാണ് ശബരിമല വിഷയം കോൺഗ്രസ് നേതാവ് വീണ്ടും ഉയർത്തിയത്. ആധികാരത്തിലെത്തിയാൽ ആദ്യം ചെയ്യാൻ പോകുന്ന കാര്യം ഇതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പറഞ്ഞ ചെന്നിത്തല സർക്കാർ ഇപ്പോഴും യുവതികളെ കയറ്റാൻ കോപ്പുകൂട്ടുകയാണെന്നും ആരോപിച്ചു. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് യോഗത്തിൽ രമേശ് ചെന്നിത്തല നടത്തിയത്. കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സ്ഥിതി ആയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കിഫ്‌ബി വിഷയത്തിൽ സർക്കാർ ഒളിച്ചു കളിക്കുകയാണെന്ന് ആരോപിച്ച രമേശ് ചെന്നിത്തല മാർക്സിസ്റ്റ് പാർട്ടിയുടെ കറവ പശുവാണ് കെഎസ്ഇബിയെന്നും ആരോപിച്ചു. ലാവ്‌ലിൻ കേസിൽ ബിജെപി-സിപിഎം കൂട്ടുകെട്ടാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പ് വിധിയെക്കുറിച്ച് സംസാരിച്ച പ്രതിപക്ഷ നേതാവ് പാലായിൽ തോറ്റത് ജനങ്ങൾ നൽകിയ താക്കീതാണെന്നും തോൽവിയിൽ നിന്ന് പാഠം പഠിച്ചാണ് യുഡിഎഫ് ഇറങ്ങുന്നതെന്നും പറഞ്ഞു. വട്ടിയൂർക്കാവിൽ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് വേഗം പോരെന്ന് സ്ഥാനാർത്ഥി പരാതി ഉന്നയിച്ചതിനു പിന്നാലെയാണ് ചെന്നിത്തലയുൾപ്പെടെയുള്ള നേതാക്കാൾ പ്രചാരണത്തിന് എത്തിയിരിക്കുന്നത്.
കിഫ്‌ബി വിഷയത്തിൽ സർക്കാർ ഒളിച്ചു കളിക്കുകയാണെന്ന് ആരോപിച്ച രമേശ് ചെന്നിത്തല മാർക്സിസ്റ്റ് പാർട്ടിയുടെ കറവ പശുവാണ് കെഎസ്ഇബിയെന്നും ആരോപിച്ചു. ലാവ്‌ലിൻ കേസിൽ ബിജെപി-സിപിഎം കൂട്ടുകെട്ടാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പ് വിധിയെക്കുറിച്ച് സംസാരിച്ച പ്രതിപക്ഷ നേതാവ് പാലായിൽ തോറ്റത് ജനങ്ങൾ നൽകിയ താക്കീതാണെന്നും തോൽവിയിൽ നിന്ന് പാഠം പഠിച്ചാണ് യുഡിഎഫ് ഇറങ്ങുന്നതെന്നും പറഞ്ഞു. വട്ടിയൂർക്കാവിൽ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് വേഗം പോരെന്ന് സ്ഥാനാർത്ഥി പരാതി ഉന്നയിച്ചതിനു പിന്നാലെയാണ് ചെന്നിത്തലയുൾപ്പെടെയുള്ള നേതാക്കാൾ പ്രചാരണത്തിന് എത്തിയിരിക്കുന്നത്.