ആപ്പ്ജില്ല

റോഡുകള്‍ക്ക് അന്താരാഷ്ട്രനിലവാരം: പൊതുമരാമത്ത് നയത്തിന് അംഗീകാരം

മരാമത്ത് ഓഡിറ്റിങ് കര്‍ശനമാക്കും

Samayam Malayalam 31 Oct 2018, 4:32 pm
തിരുവനന്തപുരം: പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിൽ ആധുനിക സംവിധാനങ്ങള്‍ ഉപോയോഗിച്ച് ഗുണനിലവാരം ഉറപ്പാക്കാനുള്ള സംസ്ഥാന പൊതുമരാമത്ത് നയത്തിന് മന്ത്രിസഭാ അംഗീകാരം. സംസ്ഥാനത്തെ പൊതുഗതാഗതമേഖല ശക്തിപ്പെടുത്തുന്നതോടൊപ്പം പാതകള്‍ക്ക് അന്താരാഷ്ട്രനിലവാരം ഉറപ്പുവരുത്താനും നിര്‍മാണത്തിൽ അഴിമതി പൂര്‍ണമായും ഒഴിവാക്കാനും ഉദ്ദേശിച്ചുള്ളതാണ് പുതിയ നയം.
Samayam Malayalam kerala road.


പുതിയ നയം നടപ്പാക്കാൻ എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കുകയും മരാമത്ത് ഓഡിറ്റ് നിര്‍ബന്ധമാക്കുകയും ചെയ്യും. ഭൂമി ഏറ്റെടുക്കുന്നതിലെ നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച തര്‍ക്കങ്ങള്‍ ന്യായമായ നഷ്ടപരിഹാരം നല്‍കി പരിഹരിച്ച് മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി.

ക്വാളിറ്റി മാനുവല്‍, ലബോറട്ടറി മാനുവല്‍ എന്നിവയിലെ നിര്‍ദേശങങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. പരിസ്ഥിതിസൗഹൃദ നിര്‍മാണ സംവിധാനം ഏര്‍പ്പെടുത്താനും റോഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. കയ്യേറ്റം ഒഴിവാക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള മലയോര ഹൈവേയും തീരദേശഹൈവേയും പൂര്‍ത്തിയാക്കും. ശബരിമല റോഡുകള്‍ നവീകരിച്ച് ഏഴുവര്‍ഷത്തെ അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും ഒരു വര്‍ഷത്തേയ്ക്ക് വിമാന ഇന്ധനത്തിന്‍റെ പൊതുവിൽപനനികുതി ഒരു ശതമാനമാക്കി കുറയ്ക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്