തിരുവനന്തപുരം: വിവാദമായ ഖാദർ കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിനു കീഴിലാക്കണമെന്നാണ് ശുപാർശ. ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ പൊതുവായ ഒരു പരീക്ഷാ കമ്മീഷ്ണറുടെ കീഴിലാക്കാനുമാണ് കമ്മീഷന്റെ ശുപാർശ. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ആദ്യഘട്ടം 2019-20 അധ്യായന വർഷംതന്നെ നടപ്പാക്കും.
നിലവിലുള്ള ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കന്ററി എന്നീ വിഭാഗങ്ങൾ അതുപോലെതന്നെ നിലനിൽക്കും. ഭരണപരമായ മേന്മയിലൂടെ അക്കാദമിക്ക് മികവ് കൊണ്ടുവരിയാണ് ലക്ഷ്യം. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നിവയ്ക്കായി ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന്‍ (ഡിജിഇ) തസ്തിക സൃഷ്ടിച്ച് എല്ലാ സ്കൂളുകളെയും ഇതിനു കീഴിൽ കൊണ്ടുവരും.
ജില്ലാതലത്തില്‍ ഡിഡി, ആര്‍ഡിഡി, എഡി, ഡിഇഒ, എഇഒ സംവിധാനങ്ങള്‍ ഇപ്പോള്‍ ഉള്ളതുപോലെ നിലനിര്‍ത്തുക.
ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളുകള്‍ സംയോജിപ്പിക്കുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു.
നിലവിലുള്ള ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കന്ററി എന്നീ വിഭാഗങ്ങൾ അതുപോലെതന്നെ നിലനിൽക്കും. ഭരണപരമായ മേന്മയിലൂടെ അക്കാദമിക്ക് മികവ് കൊണ്ടുവരിയാണ് ലക്ഷ്യം. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നിവയ്ക്കായി ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന്‍ (ഡിജിഇ) തസ്തിക സൃഷ്ടിച്ച് എല്ലാ സ്കൂളുകളെയും ഇതിനു കീഴിൽ കൊണ്ടുവരും.
ജില്ലാതലത്തില്‍ ഡിഡി, ആര്‍ഡിഡി, എഡി, ഡിഇഒ, എഇഒ സംവിധാനങ്ങള്‍ ഇപ്പോള്‍ ഉള്ളതുപോലെ നിലനിര്‍ത്തുക.
ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളുകള്‍ സംയോജിപ്പിക്കുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു.