കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉൾപ്പെടുത്തി തൃശൂർ രൂപത കലണ്ടർ പുറത്തിറക്കിയതിനു പിന്നാലെ ബദലുമായി വിശ്വാസികൾ. സിസ്റ്റർ അഭയയുടെ ചിത്രം അടങ്ങുന്ന കലണ്ടറാണ് കത്തോലിക്കാ സഭയിലെ വിശ്വാസികളുടെ സംഘടനയായ കേരള കത്തോലിക്കാ സഭ നവീകരണ പ്രസ്ഥാനം പുറത്തിറക്കിയിരിക്കുന്നത്.
ഫ്രാങ്കോയുടെ ചിത്രം അടങ്ങുന്ന കലണ്ടറിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നെങ്കിലും പിൻവലിക്കാൻ തൃശൂർ രൂപത തയ്യാറായിരുന്നില്ല. കോട്ടയം ഗാന്ധി പ്രതിമയ്ക്കു മുന്നിൽ വെച്ചാണ് അഭയ കലണ്ടർ പുറത്തിറക്കിയത്. അഭയ കേസിലെ സാക്ഷി രാജുവിനെ സംഘടന അനുമോദിച്ചു.
2021 വർഷത്തെ കലണ്ടറിൽ തൃശൂർ രൂപത ബലാത്സംഗ കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ കോട്ടയം കുറുവിലങ്ങാട് പള്ളിക്കു മുന്നിൽ വിശ്വാസികൾ കലണ്ടർ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. കേരള കത്തോലിക്കാ നവീകരണ സമിതിയുടെ (കെസിആർഎം) നേതൃത്വത്തിൽ കലണ്ടർ കത്തിച്ചായിരുന്നു പ്രതിഷേധം.
ഫ്രാങ്കോയുടെ ചിത്രം അടങ്ങുന്ന കലണ്ടറിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നെങ്കിലും പിൻവലിക്കാൻ തൃശൂർ രൂപത തയ്യാറായിരുന്നില്ല. കോട്ടയം ഗാന്ധി പ്രതിമയ്ക്കു മുന്നിൽ വെച്ചാണ് അഭയ കലണ്ടർ പുറത്തിറക്കിയത്. അഭയ കേസിലെ സാക്ഷി രാജുവിനെ സംഘടന അനുമോദിച്ചു.
2021 വർഷത്തെ കലണ്ടറിൽ തൃശൂർ രൂപത ബലാത്സംഗ കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ കോട്ടയം കുറുവിലങ്ങാട് പള്ളിക്കു മുന്നിൽ വിശ്വാസികൾ കലണ്ടർ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. കേരള കത്തോലിക്കാ നവീകരണ സമിതിയുടെ (കെസിആർഎം) നേതൃത്വത്തിൽ കലണ്ടർ കത്തിച്ചായിരുന്നു പ്രതിഷേധം.