തിരുവനന്തപുരം: കേരളത്തിൽ അസമത്വവും ജൻമിത്വവും സവർണ മേധാവിത്വവും കൊടി കുത്തി വാണിരുന്ന കാലം. ജാതീയ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും അതിൻെറ മൂർധന്യതയിൽ നില നിന്നിരുന്ന സമയം. തെക്കേ ഇന്ത്യയിൽ നിന്ന് ഒരു യോഗി വര്യൻ കേരളത്തിലെത്തി.
ഇവിടുത്തെ അവസ്ഥ കണ്ട് അദ്ദേഹം കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചു. ആ യോഗി വര്യൻ സ്വാമി വിവേകാനന്ദൻ ആയിരുന്നു. കേരളീയ നവോത്ഥാനത്തിന് പുതിയ ചലനങ്ങൾ സൃഷ്ടിച്ച അദ്ദേഹത്തിൻെറ കേരള സന്ദർശനത്തിന് 125 വയസ്സ് തികയുകയാണ്.
ഭാരത പര്യടനത്തിന് ഇറങ്ങിത്തിരിച്ച അദ്ദേഹം 1892 നവംബർ 27നാണ് കേരളത്തിലെത്തുന്നത്. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 22 വരെ 26 ദിവസമായിരുന്നു അദ്ദേഹം കേരളത്തിൽ ഉണ്ടായിരുന്നത്. തീവണ്ടി മാർഗം ഷൊർണൂർ എത്തിയ അദ്ദേഹം പിന്നീട് പല സ്ഥലങ്ങളും സന്ദർശിച്ചത് വഞ്ചിയിലായിരുന്നു. വിവേകാനന്ദൻെറ സന്ദർശനം കൊണ്ട് പാവനമായി തീരുകയായിരുന്നു മലയാള മണ്ണിലെ നിരവധി പ്രദേശങ്ങൾ.
ബാംഗ്ലൂരിൽ വെച്ച് ഡോ.പൽപ്പുവിനെ കണ്ടു മുട്ടിയതാണ് വിവേകാനന്ദനെ കേരളത്തിലേക്ക് വരാൻ പ്രേരിപ്പിച്ചത്. കേരളത്തിലെ ദയനീയ സാമൂഹിക അന്തരീക്ഷത്തെ കുറിച്ച് പൽപ്പുവാണ് അദ്ദേത്തിന് വിശദീകരിച്ച് കൊടുത്തത്.
പാലക്കാട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം, കന്യാകുമാരി തുടങ്ങിയ ഇടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. കേരളത്തിൽ ചട്ടമ്പസ്വാമികളെയും അദ്ദേഹം കണ്ടു. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിൻെറ 125 വാര്‍ഷികാഘോഷം വിവേകാനന്ദ സ്പര്‍ശം എന്ന പേരില്‍ കേരള സർക്കാരിൻെറ തന്നെ നേതൃത്വത്തിൽ ആഘോഷിക്കുകയാണ്.
എല്ലാ ജില്ലകളിലും ഒരു മാസത്തേളം നീളുന്ന പരിപാടികളാണ് നടക്കാൻ പോവുന്നത്. തിങ്കളാഴ്ച വൈകീട്ട് ആറിന് തിരുവന്തപുരം കവടിയാറിലെ വിവേകാനന്ദ പാർക്കിൽ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.
ഇവിടുത്തെ അവസ്ഥ കണ്ട് അദ്ദേഹം കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചു. ആ യോഗി വര്യൻ സ്വാമി വിവേകാനന്ദൻ ആയിരുന്നു. കേരളീയ നവോത്ഥാനത്തിന് പുതിയ ചലനങ്ങൾ സൃഷ്ടിച്ച അദ്ദേഹത്തിൻെറ കേരള സന്ദർശനത്തിന് 125 വയസ്സ് തികയുകയാണ്.
ഭാരത പര്യടനത്തിന് ഇറങ്ങിത്തിരിച്ച അദ്ദേഹം 1892 നവംബർ 27നാണ് കേരളത്തിലെത്തുന്നത്. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 22 വരെ 26 ദിവസമായിരുന്നു അദ്ദേഹം കേരളത്തിൽ ഉണ്ടായിരുന്നത്. തീവണ്ടി മാർഗം ഷൊർണൂർ എത്തിയ അദ്ദേഹം പിന്നീട് പല സ്ഥലങ്ങളും സന്ദർശിച്ചത് വഞ്ചിയിലായിരുന്നു. വിവേകാനന്ദൻെറ സന്ദർശനം കൊണ്ട് പാവനമായി തീരുകയായിരുന്നു മലയാള മണ്ണിലെ നിരവധി പ്രദേശങ്ങൾ.
ബാംഗ്ലൂരിൽ വെച്ച് ഡോ.പൽപ്പുവിനെ കണ്ടു മുട്ടിയതാണ് വിവേകാനന്ദനെ കേരളത്തിലേക്ക് വരാൻ പ്രേരിപ്പിച്ചത്. കേരളത്തിലെ ദയനീയ സാമൂഹിക അന്തരീക്ഷത്തെ കുറിച്ച് പൽപ്പുവാണ് അദ്ദേത്തിന് വിശദീകരിച്ച് കൊടുത്തത്.
പാലക്കാട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം, കന്യാകുമാരി തുടങ്ങിയ ഇടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. കേരളത്തിൽ ചട്ടമ്പസ്വാമികളെയും അദ്ദേഹം കണ്ടു. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിൻെറ 125 വാര്‍ഷികാഘോഷം വിവേകാനന്ദ സ്പര്‍ശം എന്ന പേരില്‍ കേരള സർക്കാരിൻെറ തന്നെ നേതൃത്വത്തിൽ ആഘോഷിക്കുകയാണ്.
എല്ലാ ജില്ലകളിലും ഒരു മാസത്തേളം നീളുന്ന പരിപാടികളാണ് നടക്കാൻ പോവുന്നത്. തിങ്കളാഴ്ച വൈകീട്ട് ആറിന് തിരുവന്തപുരം കവടിയാറിലെ വിവേകാനന്ദ പാർക്കിൽ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.