കൊച്ചി: കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു. ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് മനസ്സിൽ കൊന്നപ്പൂക്കളുടെ നൈര്‍മല്യത്തോടെ വിഷു ആഘോഷിക്കുമ്പോള്‍ കേരളം ഇന്ന് മഞ്ഞയണിയും. കേരളത്തിന്റെ സമൃദ്ധമായ കാര്‍ഷിക സംസ്കാരത്തിന്റെ ഓര്‍മപുതുക്കൽ കൂടിയാണ് വിളവെടുപ്പ് ഉത്സവം കൂടിയായ വിഷു. ഭഗവാൻ ശ്രീകൃഷ്ണന്റെ രൂപത്തിന് മുന്നിൽ വെട്ടിത്തിളങ്ങുന്ന ഓട്ടുരുളിയിൽ കണിവെള്ളരിയും മറ്റു പഴവര്‍ഗങ്ങളും കൊന്നപ്പൂക്കളും സ്വര്‍ണ്ണം, വെള്ളി നാണയങ്ങളും വാൽക്കണ്ണാടിയും നിറച്ചാണ് കണിയൊരുക്കുന്നത്. വിഷുക്കണിയ്ക്ക് മുന്നിൽ കണ്ണുതുറക്കുന്നതോടെ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് വേണ്ട സമൃദ്ധിയുടെ കാഴ്ച ഉള്ളിലൊതുക്കാം.
മഹാവിഷ്ണുവിന്റെ മുഖമാണ് കണിവെള്ളരിയെന്നും കൊന്നപ്പൂ കിരീടമാണെന്നും വാൽക്കണ്ണാടി മനസ്സുമാണെന്നാണ് സങ്കൽപ്പം. വിഷുക്കണി കണ്ട് മുതിര്‍ന്നവരിൽ നിന്ന് കുട്ടികള്‍ കൈനീട്ടം വാങ്ങുന്നതോടെ വിഷു ആഘോഷങ്ങള്‍ അവസാനിക്കില്ല.
വിഭവസമൃദ്ധമായ സദ്യയും പടക്കങ്ങളും പൂത്തിരികളും ഒരുക്കുന്ന ദൃശ്യവിസ്മയങ്ങളും വിഷുവിന് ഒഴിച്ചു കൂടാനാകാത്തതാണ്. മിക്കയിടത്തും പൂര്‍ണ്ണമായും സസ്യാഹാര സദ്യയാണെങ്കിൽ ചിലയിടങ്ങളിൽ മത്സ്യ - മാംസവിഭവങ്ങളും സദ്യയിലുണ്ടാകും.
മഹാവിഷ്ണുവിന്റെ മുഖമാണ് കണിവെള്ളരിയെന്നും കൊന്നപ്പൂ കിരീടമാണെന്നും വാൽക്കണ്ണാടി മനസ്സുമാണെന്നാണ് സങ്കൽപ്പം. വിഷുക്കണി കണ്ട് മുതിര്‍ന്നവരിൽ നിന്ന് കുട്ടികള്‍ കൈനീട്ടം വാങ്ങുന്നതോടെ വിഷു ആഘോഷങ്ങള്‍ അവസാനിക്കില്ല.
വിഭവസമൃദ്ധമായ സദ്യയും പടക്കങ്ങളും പൂത്തിരികളും ഒരുക്കുന്ന ദൃശ്യവിസ്മയങ്ങളും വിഷുവിന് ഒഴിച്ചു കൂടാനാകാത്തതാണ്. മിക്കയിടത്തും പൂര്‍ണ്ണമായും സസ്യാഹാര സദ്യയാണെങ്കിൽ ചിലയിടങ്ങളിൽ മത്സ്യ - മാംസവിഭവങ്ങളും സദ്യയിലുണ്ടാകും.