തിരുവനന്തപുരം: കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്‌ടമാണ് കെവി വിജയദാസ് എംഎൽഎയുടെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ജില്ലയിൽ സിപിഎമ്മിൻ്റെ വളർച്ചയിൽ വലിയ സംഭാവന നൽകിയ നേതാവാണ് അദ്ദേഹം. സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിനാണ് സഹകരണ രംഗത്ത് പ്രവർത്തിക്കുമ്പോഴും അദ്ദേഹം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. Also Read: കോങ്ങാട് എംഎൽഎ കെവി വിജയദാസ് അന്തരിച്ചു
കർഷക കുടുംബത്തിൽ നിന്ന് പൊതുരംഗത്തേക്ക് വന്ന കെവി വിജയദാസ് കർഷകരുടെ ക്ഷേമത്തിനുവേണ്ടി ത്യാഗപൂർവമായി പ്രവർത്തിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിൽ പാലക്കാടിൻ്റെ വികസനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകി. നിയമസഭയിലെ പ്രവർത്തനത്തിലും സമൂഹത്തിലെ അധ:സ്ഥിതരുടെ പ്രശ്‌നങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എംഎൽഎ വിജയദാസിന് ആദരമര്‍പ്പിച്ച് നിയമസഭ നാളെ (ചൊവ്വാഴ്‌ച) പിരിയും. നാളത്തെ കാര്യപരിപാടികൾ ബുധനാഴ്‌ചത്തേക്ക് മാറ്റിവച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു. തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ സ്വദേശമായ എലപ്പുള്ളിയിലേക്ക് കൊണ്ടു പോകും. പതിനൊന്ന് മണിയോടെയാണ് സംസ്‌കാരം.
തിങ്കളാഴ്‌ച വൈകിട്ട് 7.45 ഓടെയാണ് വിജയദാസ് അന്തരിച്ചത്. തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കൊവിഡ്-19 മുക്തി നേടിയെങ്കിലും തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിൽ തുടരുകയായിരുന്നു.
കൊവിഡ് മുക്തി നേടിയെങ്കിലും എംഎൽഎയുടെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. തലച്ചോറിലെ രക്തസമ്മർദ്ദം കുറയ്‌ക്കാൻ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.
Also Read: 'കേസെടുക്കണം, അല്ലെങ്കിൽ മറ്റ് നടപടി'; കമലിനെതിരെ ബി ഗോപാലകൃഷ്‌ണൻ പോലീസിൽ പരാതി നൽകി; ആരോപണങ്ങൾ ഇങ്ങനെ
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിസംബർ 11നാണ് എംഎൽഎയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗമുതി നേടിയെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ രൂക്ഷമായി. കഴിഞ്ഞ ദിവസം നടത്തിയ സ്‌കാനിങിലാണ് തലച്ചോറിൽ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയത്. തുടർന്ന് അടിയന്തരമായി അദ്ദേഹത്തെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കുകയായിരുന്നു.
കർഷക കുടുംബത്തിൽ നിന്ന് പൊതുരംഗത്തേക്ക് വന്ന കെവി വിജയദാസ് കർഷകരുടെ ക്ഷേമത്തിനുവേണ്ടി ത്യാഗപൂർവമായി പ്രവർത്തിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിൽ പാലക്കാടിൻ്റെ വികസനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകി. നിയമസഭയിലെ പ്രവർത്തനത്തിലും സമൂഹത്തിലെ അധ:സ്ഥിതരുടെ പ്രശ്‌നങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എംഎൽഎ വിജയദാസിന് ആദരമര്‍പ്പിച്ച് നിയമസഭ നാളെ (ചൊവ്വാഴ്‌ച) പിരിയും. നാളത്തെ കാര്യപരിപാടികൾ ബുധനാഴ്‌ചത്തേക്ക് മാറ്റിവച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു. തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ സ്വദേശമായ എലപ്പുള്ളിയിലേക്ക് കൊണ്ടു പോകും. പതിനൊന്ന് മണിയോടെയാണ് സംസ്‌കാരം.
തിങ്കളാഴ്‌ച വൈകിട്ട് 7.45 ഓടെയാണ് വിജയദാസ് അന്തരിച്ചത്. തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കൊവിഡ്-19 മുക്തി നേടിയെങ്കിലും തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിൽ തുടരുകയായിരുന്നു.
കൊവിഡ് മുക്തി നേടിയെങ്കിലും എംഎൽഎയുടെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. തലച്ചോറിലെ രക്തസമ്മർദ്ദം കുറയ്‌ക്കാൻ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.
Also Read: 'കേസെടുക്കണം, അല്ലെങ്കിൽ മറ്റ് നടപടി'; കമലിനെതിരെ ബി ഗോപാലകൃഷ്‌ണൻ പോലീസിൽ പരാതി നൽകി; ആരോപണങ്ങൾ ഇങ്ങനെ
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിസംബർ 11നാണ് എംഎൽഎയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗമുതി നേടിയെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ രൂക്ഷമായി. കഴിഞ്ഞ ദിവസം നടത്തിയ സ്‌കാനിങിലാണ് തലച്ചോറിൽ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയത്. തുടർന്ന് അടിയന്തരമായി അദ്ദേഹത്തെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കുകയായിരുന്നു.