ആപ്പ്ജില്ല

കിഫ്ബി വിമർശകർ വികസന വിരുദ്ധർ; തകർക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

കിഫ്ബി പദ്ധതികൾ തങ്ങളുടെ മണ്ഡലത്തിൽ വേണ്ടെന്ന് പ്രതിപക്ഷ എംഎൽഎമാർ നിലപാടെടുക്കുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

Samayam Malayalam 16 Nov 2020, 7:58 pm
തിരുവനന്തപുരം: കിഫ്ബി വഴിയുള്ള പദ്ധതികൾ നടപ്പാക്കുന്നത് അസ്വസ്ഥമാക്കുന്നത് വികലമായ മനസുകളെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനും നാട്ടുകാർക്കും സന്തോഷം മാത്രമാണുള്ളതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കിഫ്ബിയെ തകർക്കാണ് ആരുവന്നാലും നിന്നുകൊടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Samayam Malayalam pinarayi vijayan
പിണറായി വിജയൻ


Also Read: രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇഡി സമ്മ‍ര്‍ദ്ദം ചെലുത്തുന്നു; ശിവശങ്കർ കോടതിയിൽ

കിഫ്ബിക്കെതിരെ സംഘപരിവാർ നേതാവ് കേസുകൊടുക്കുന്നു. കോൺഗ്രസ് നേതാവ് വാദിക്കുന്നു, നല്ല ഐക്യം- മുഖ്യമന്ത്രി പരിഹസിച്ചു. നാട്ടിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കേണ്ട എന്നാണോ പ്രതിപക്ഷം പറയുന്നത്. വികസന വിരുദ്ധർ മാത്രമല്ല നാട് നന്നാകുന്നതിൽ അസ്വസ്ഥതയുള്ളവരും കിഫ്ബിക്കെതിരെ നിലപാടെടുക്കുന്നുണ്ട്. കിഫ്ബി പദ്ധതികൾ തങ്ങളുടെ മണ്ഡലത്തിൽ നടപ്പാക്കേണ്ടെന്ന് പ്രതിപക്ഷ എംഎൽഎമാർ പറയുമോയെന്നും അദ്ദേഹം ചോദിച്ചു.

നാടിന്റെ വികസനമാണ് വിഷയം. ആവശ്യങ്ങൾ കണ്ടാണ് പദ്ധതികൾ അനുവദിക്കുന്നത്. അതിൽ തെറ്റ് കണ്ടെത്താൻ സാധിക്കാതെ വന്നതുകൊണ്ടാണ് നേരത്തെയുള്ള പരാതികൾ പിൻവലിച്ചത്. നാടിനുവേണ്ടി കാര്യങ്ങൾ ചെയ്യുമ്പോൾ സർക്കാരിന്റെ യശസ് ഉയർന്നാൽ അത് അനുവദിക്കില്ലെന്ന നിലപാട് ശരിയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Also Read: വൈക്കത്ത് ആറ്റിൽ ചാടിയ പെൺകുട്ടികൾ തമ്മിൽ തീവ്ര സൗഹൃദം; മരണം വിവാഹം ഉറപ്പിച്ചതോടെ

50,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കാനാണ് സർക്കാർ പദ്ധതിയിട്ടത്. എന്നാൽ 55,000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകി. അതിനിടയിലാണ് കിഫ്ബിയെ തകർക്കാണ് ശ്രമിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളുകൾ നല്ലതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്