തിരുവനന്തപുരം: കര്‍ണാടകയിലും ഗോവയിലും കോൺഗ്രസ് എംഎൽഎമാര്‍ രാജി വെയ്ക്കുന്നതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളിൽ കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എപ്പോഴാണ് കോൺഗ്രസുകാര്‍ പാര്‍ട്ടി മാറി പോകുന്നതെന്ന് പറയാൻ കഴിയില്ലെന്നും കോൺഗ്രസുകാരെ വിശ്വസിക്കാൻ കഴിയില്ലെന്ന് സിപിഎം പണ്ടേ പറയുന്നതാണെന്നും പിണറായി വിജയൻ പറഞ്ഞു. പിഎസ്സി എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിജെപി കൈയ്യും കണക്കുമില്ലാത്ത പണമാണ് ഒഴുക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. പ്ലാവില കാണിച്ചാൽ പോകുന്ന ആട്ടിൻകുട്ടികളെപ്പോലെയാണ് കോൺഗ്രസുകാരെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ''പ്ലാവില കാണിച്ചാൽ നാക്കും നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെ പോലെ കുറേ... പറയാൻ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തൽക്കാലം ഡാഷ് എന്ന് കണക്കാക്കിയാൽ മതി'' എന്നായിരുന്നു പിണറായിയുടെ വാക്കുകള്‍.
കോൺഗ്രസിന്റെ അപചയത്തിൽ സഹതാപമുണ്ടെന്നും ബിജെപിയ്ക്ക് ആളെ കൊടുക്കലാണ് കോൺഗ്രസിന്റെ പണിയെന്ന് സിപിഎം നേരത്തെ പറഞ്ഞിരുന്നുവെന്നും പിണറായി അവകാശപ്പെട്ടു. ഒരു നേതൃത്വം പോലുമില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ്. രാജ്യം സങ്കീര്‍ണ്ണമായ അവസ്ഥയിൽ നിൽക്കുമ്പോള് കോൺഗ്രസിനെപ്പോലൊരു പാര്‍ട്ടി അനാഥാവസ്ഥയിലെത്താൻ പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പിൽ വലിയ ജയം നേടുമ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മാത്രമുള്ളതല്ല കോൺഗ്രസിന്റെ ഉത്തരവാദിത്തമെന്നും പിണറായി പറഞ്ഞു.
പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുവേണ്ടി കേരളത്തിന് ബജറ്റിൽ കേന്ദ്രസര്‍ക്കാര്‍ ഒരു പൈസ പോലും മാറ്റിവെച്ചില്ലെന്ന് പിണറായി വിമര്‍ശിച്ചു. ബജറ്റിൽ കേരളത്തെ അവഗണിച്ചു. എയിംസ് വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല. ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ അപചയത്തിൽ സഹതാപമുണ്ടെന്നും ബിജെപിയ്ക്ക് ആളെ കൊടുക്കലാണ് കോൺഗ്രസിന്റെ പണിയെന്ന് സിപിഎം നേരത്തെ പറഞ്ഞിരുന്നുവെന്നും പിണറായി അവകാശപ്പെട്ടു. ഒരു നേതൃത്വം പോലുമില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ്. രാജ്യം സങ്കീര്‍ണ്ണമായ അവസ്ഥയിൽ നിൽക്കുമ്പോള് കോൺഗ്രസിനെപ്പോലൊരു പാര്‍ട്ടി അനാഥാവസ്ഥയിലെത്താൻ പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പിൽ വലിയ ജയം നേടുമ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മാത്രമുള്ളതല്ല കോൺഗ്രസിന്റെ ഉത്തരവാദിത്തമെന്നും പിണറായി പറഞ്ഞു.
പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുവേണ്ടി കേരളത്തിന് ബജറ്റിൽ കേന്ദ്രസര്‍ക്കാര്‍ ഒരു പൈസ പോലും മാറ്റിവെച്ചില്ലെന്ന് പിണറായി വിമര്‍ശിച്ചു. ബജറ്റിൽ കേരളത്തെ അവഗണിച്ചു. എയിംസ് വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല. ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു.