ആലപ്പുഴ: വിമാനത്താവളങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച ലേലത്തിൽ ഭൂരിഭാഗം വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് ലഭിച്ചതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച ലേലത്തിൽ വിചിത്രമായ കാര്യങ്ങളാണുള്ളതെന്ന് പിണറായി വിജയൻ പറഞ്ഞു. നരേന്ദ്ര മോദിയും അദാനിയുമൊക്കെ നേരത്തെ പരിചയക്കാരാണെന്ന് മാത്രമേ തനിക്ക് അറിയൂ എന്നും വിമാനത്താവളം നടത്തി അദാനിയ്ക്ക് ഇതുവരെ പരിചയമില്ലെന്നും പിണറായി പരിഹസിച്ചു. ലേലത്തിൽ വെച്ച ആറിൽ അഞ്ച് വിമാനത്താവളങ്ങളും ഒരാള്‍ക്ക് തന്നെ ലഭിക്കുമ്പോള്‍ പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് ലേലത്തിന്റെ രീതികളിൽ സംശയം തോന്നുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം ഒരാളെ ഏൽപ്പിക്കാനായി തുടങ്ങിയ കാര്യങ്ങളായിരുന്നോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഒരു നാടകത്തിലൂടെ വിമാനത്താവളങ്ങള്‍ അദാനിയെ ഏൽപ്പിക്കുകയും അതിന് ബിഡ്ഡിങ് എന്ന് പേരിടുകയുമാണോ ഉണ്ടായതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈ കാര്യങ്ങള്‍ വരുംനാളുകളിൽ വ്യക്തമാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ കൂടി സഹകരണത്തിലല്ലാതെ വിമാനത്താവളവികസനം എളുപ്പമാകില്ലെന്ന സൂചനയും മുഖ്യമന്ത്രി നല്കി. വിമാനം പറക്കുന്നത് ആകാശത്തിലൂടെയാണെങ്കിലും വിമാനത്താവളം ഒരുക്കേണ്ടത് ഭൂമിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കാൻ അദാനി മാത്രം വിചാരിച്ചാ. നടക്കില്ല, സംസ്ഥാന സര്‍ക്കാരാണ് സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടത്. സംസ്ഥാന സര്‍ക്കാരിനെ ശത്രുപക്ഷത്തു നിര്‍ത്തി തങ്ങള്‍ വിജയശ്രീലാളിതരായിക്കുന്നു എന്ന മട്ടിൽ അദാനി വന്നാൽ അതിന് സംസ്ഥാന സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കുമെന്ന് അദാനി പോലും കരുതുന്നുണ്ടാവില്ലന്നും പിണറായി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ വിമാനത്താവള വികസനത്തിന് തടസ്സം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.വിമാനത്താവളം സംസ്ഥാന സര്‍ക്കാരിനെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അതിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിയാൽ ലാഭകരമായി വിമാനത്താവള മാനേജ്മെന്റ് നടത്തുന്നുണ്ടെന്നും അവര്‍ക്ക് അതിന് യോഗ്യതയുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിയാലിന്റെ മാനേജ്മെന്റിനെപ്പറ്റി വിമാനക്കമ്പനികള്‍ക്ക് വലിയ അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജഭരണ കാലത്ത് രാജാവ് ഏറ്റെടുത്ത സ്ഥലത്താണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നതെന്നും പിൽക്കാലത്ത് സംസ്ഥാന സര്‍ക്കാരും സ്ഥലം ഏറ്റെടുത്ത് നല്‍കിയിട്ടുണ്ടെന്നും പിണറായി ഓര്‍മിപ്പിച്ചു. വിമാനത്താവള അതോരിറ്റി നടത്തിപ്പ് ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്തിന് പൂര്‍ണ്ണമായി തരണമെന്ന വാദം അംഗീകരിച്ചില്ലെന്നും അതിനു പകരം ബിഡ്ഡിങിലേയ്ക്ക് പോകുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ കൂടി സഹകരണത്തിലല്ലാതെ വിമാനത്താവളവികസനം എളുപ്പമാകില്ലെന്ന സൂചനയും മുഖ്യമന്ത്രി നല്കി. വിമാനം പറക്കുന്നത് ആകാശത്തിലൂടെയാണെങ്കിലും വിമാനത്താവളം ഒരുക്കേണ്ടത് ഭൂമിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കാൻ അദാനി മാത്രം വിചാരിച്ചാ. നടക്കില്ല, സംസ്ഥാന സര്‍ക്കാരാണ് സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടത്. സംസ്ഥാന സര്‍ക്കാരിനെ ശത്രുപക്ഷത്തു നിര്‍ത്തി തങ്ങള്‍ വിജയശ്രീലാളിതരായിക്കുന്നു എന്ന മട്ടിൽ അദാനി വന്നാൽ അതിന് സംസ്ഥാന സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കുമെന്ന് അദാനി പോലും കരുതുന്നുണ്ടാവില്ലന്നും പിണറായി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ വിമാനത്താവള വികസനത്തിന് തടസ്സം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.വിമാനത്താവളം സംസ്ഥാന സര്‍ക്കാരിനെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അതിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിയാൽ ലാഭകരമായി വിമാനത്താവള മാനേജ്മെന്റ് നടത്തുന്നുണ്ടെന്നും അവര്‍ക്ക് അതിന് യോഗ്യതയുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിയാലിന്റെ മാനേജ്മെന്റിനെപ്പറ്റി വിമാനക്കമ്പനികള്‍ക്ക് വലിയ അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജഭരണ കാലത്ത് രാജാവ് ഏറ്റെടുത്ത സ്ഥലത്താണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നതെന്നും പിൽക്കാലത്ത് സംസ്ഥാന സര്‍ക്കാരും സ്ഥലം ഏറ്റെടുത്ത് നല്‍കിയിട്ടുണ്ടെന്നും പിണറായി ഓര്‍മിപ്പിച്ചു. വിമാനത്താവള അതോരിറ്റി നടത്തിപ്പ് ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്തിന് പൂര്‍ണ്ണമായി തരണമെന്ന വാദം അംഗീകരിച്ചില്ലെന്നും അതിനു പകരം ബിഡ്ഡിങിലേയ്ക്ക് പോകുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.