ആപ്പ്ജില്ല

കേന്ദ്രത്തെ കാത്തിരിക്കുന്നില്ല, വാക്സിൻ നേരിട്ട് വാങ്ങാനൊരുങ്ങി കേരളം; രജിസ്റ്ററേഷൻ ഓൺലൈൻ വഴി മാത്രം

തിരുവനന്തപുരം: വാക്സിൻ നേരിട്ട് വാങ്ങാൻ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ചീഫ് സെക്രട്ടറിയും ആരോഗ്യ ധനസെക്രട്ടറിമാരും ഉള്‍പ്പെട്ട സമിതിക്കാണ് ചുമതലയുള്ളത്. കേന്ദ്ര സര്‍ക്കാര്‍ വാക്സിൻ നൽകുന്നത് കാത്തിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിന്നീട്, അവര്‍ തീരുമാനിക്കുകയാണെങ്കിൽ പണം സംസ്ഥാനത്തിന് നൽകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Samayam Malayalam 22 Apr 2021, 8:59 pm
തിരുവനന്തപുരം: വാക്സിൻ നേരിട്ട് വാങ്ങാൻ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Samayam Malayalam kerala cm pinarayi vijayan on covid 19 vaccine registration
കേന്ദ്രത്തെ കാത്തിരിക്കുന്നില്ല, വാക്സിൻ നേരിട്ട് വാങ്ങാനൊരുങ്ങി കേരളം; രജിസ്റ്ററേഷൻ ഓൺലൈൻ വഴി മാത്രം


ചീഫ് സെക്രട്ടറിയും ആരോഗ്യ ധനസെക്രട്ടറിമാരും ഉള്‍പ്പെട്ട സമിതിക്കാണ് ചുമതലയുള്ളത്. കേന്ദ്ര സര്‍ക്കാര്‍ വാക്സിൻ നൽകുന്നത് കാത്തിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിന്നീട്, അവര്‍ തീരുമാനിക്കുകയാണെങ്കിൽ പണം സംസ്ഥാനത്തിന് നൽകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

​വാക്സിൻ ഓൺലൈൻ വഴി രജിസ്റ്റര്‍ ചെയ്യണം

വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ചിലയിടത്ത് ആള്‍ക്കൂട്ടമുണ്ടാകുന്നുണ്ട്. വാക്സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പത്തിന്‍റെ സാഹചര്യമില്ലെന്നും. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പോയി വാക്സിനെടുക്കാന്‍ കഴിയൂ. നിലവില്‍ സ്പോട്ട് രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ പൊതുധാരണ ആയിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുക്കാനെത്തുന്നവര്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. വാക്സിന്റെ ലഭ്യത അടിസ്ഥാനമാക്കി വാക്സിനേഷന്‍ സെഷനുകള്‍ ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷൻ

18 വയസ്സ് മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ക്ക് ഒന്നാം തീയതി മുതല്‍ വാക്സിന്‍ കൊടുക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. ഈ ഗണത്തില്‍ 1.65 കോടി പേര്‍ സംസ്ഥാനത്ത് വരും. അതിനാല്‍ത്തന്നെ വാക്സിന്‍ നല്‍കുന്നതില്‍ ക്രമീകരണം കൊണ്ടുവരേണ്ടിവരും.

​ആശയക്കുഴപ്പം ഒഴിവാക്കും


അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കും. രണ്ടോ മൂന്നോ ഘട്ടമായി വാക്സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവരാണെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കും. ഇക്കാര്യം പഠിച്ച് ഉടന്‍തന്നെ മാനദണ്ഡം ഉണ്ടാക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

​കേന്ദ്രത്തിന്റെ വാക്സിൻ നയം


വാക്സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പെട്ടെന്നു തന്നെ തീരുമാനം സംസ്ഥാനം പ്രതീക്ഷിക്കുകയാണ്. പക്ഷെ കേന്ദ്രത്തില്‍നിന്ന് കിട്ടുന്നതിനു മാത്രമായി കാത്തുനില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. കേന്ദ്രത്തിന്റെ നേരത്തെയുള്ള വാക്സിന്‍ നയത്തിന്‍റെ അടിസ്ഥാനത്തില്‍ വാക്സിന്‍ വാങ്ങുക മാത്രമേ നമുക്ക് നിര്‍വാഹമുള്ളൂ. അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വാക്സിന്‍ കമ്പിനികളുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തുകയാണ്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ ആലോചിച്ച് വാക്സിന് ഓര്‍ഡര്‍ കൊടുക്കാന്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ടാമത്തെ ഡോസ് താമസിക്കുമോ


ആദ്യത്തെ ഡോസ് വാക്സിനെടുത്തവര്‍ രണ്ടാമത്തെ ഡോസ് വല്ലാതെ വൈകിപ്പോകുമോ, അല്ലെങ്കില്‍ ലഭിക്കാതെ പോകുമോ, എന്ന് ആശങ്കപ്പെടുന്നുണ്ട്. അതിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ ഭൂരിപക്ഷം ആളുകള്‍ക്കും നല്‍കിയിട്ടുള്ളത് കോവിഷീല്‍ഡ് വാക്സിനാണ്. ആ വാക്സിന്‍റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതില്‍ കുഴപ്പമില്ലെന്നും, അത്രയും വൈകി രണ്ടാമത്തെ ഡോസ് എടുക്കുന്നതാണ് ഗുണപ്രദമെന്നുമാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആദ്യത്തെ ഡോസ് ലഭിച്ചവര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക്കൂട്ടേണ്ടതില്ല. മറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി വാർതത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്