ആപ്പ്ജില്ല

ഹീനം, അപലപനീയം... തിരുവല്ല സന്ദീപ് കൊലപാതകത്തിൽ മുഖ്യമന്ത്രി

കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. സന്ദീപിൻ്റെ വേർപാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും പറഞ്ഞാണ് മുഖ്യമന്ത്രി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Samayam Malayalam 3 Dec 2021, 4:03 pm
തിരുവനന്തപുരം: തിരുവല്ല സന്ദീപ് കൊലപാതകം ഹീനവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
Samayam Malayalam pinarayi vijayan
കൊല്ലപ്പെട്ട സന്ദീപും പിണറായി വിജയനും


പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് സിപിഐഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ബി. സന്ദീപിൻ്റെ കൊലപാതകം ഹീനവും അപലപനീയവുമാണ്. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.

Also Read : ജവാദ് ചുഴലിക്കാറ്റ്: ന്യൂനമർദ്ദം വൈകിട്ടോടെ ആന്ധ്ര തീരത്ത് മഴ മുന്നറിയിപ്പ്

നിഷ്ഠുരമായ കൊലപാതകത്തിന്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്.

പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിൻ്റെ വേർപാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും പറഞ്ഞാണ് മുഖ്യമന്ത്രി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Also Read : തൊടുപുഴയിൽ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി പുഴയിൽ വീണ് മരിച്ചു

വ്യാഴാഴ്ച രാത്രി എട്ട് മണിക്കാണ് സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. സന്ദീപിന്റെ നെഞ്ചിൽ ഒൻപത് വെട്ടേറ്റിട്ടുണ്ട്. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുൻപേ അയാള്‍ മരിച്ചിരുന്നു.

അക്രമികള്‍ ഉടൻ തന്നെ സ്ഥലത്ത് നിന്നും രക്ഷപെട്ടെങ്കിലും എല്ലാവരേയും അറസ്റ്റ് ചെയ്തു. ജിഷ്ണു രഘു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസൽ, അഭി എന്നിവരാണ് കേസിലെ പ്രതികൾ.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരിൽ മൂന്ന് പേരെ പിടികൂടിയത്. ആലപ്പുഴ കരുവാറ്റയില്‍ നിന്നുമാണ് ഇവര്‍ അറസ്റ്റിലായത്. നാലാമനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ വാടക മുറിയിൽ നിന്നുമാണ് പിടികൂടിയത്. എടത്വായിൽ നിന്നാണ് അബിയെ പിടികൂടിയത്.

Also Read : ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറം; ലോക ഭിന്നശേഷി ദിനത്തിൽ കൊച്ചി മെട്രോ യാത്രികന്‍റെ കുറിപ്പ്

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പോലീസ് വാദങ്ങളെ തള്ളിയ സിപിഎം ബിജെപിയാണ് കൊലയ്ക്ക് പിന്നിലെന്നാണ് ആരോപിക്കുന്നത്. എന്നാൽ, ബിജെപി ഈ ആരോപണങ്ങള്‍ തള്ളിയിട്ടുണ്ട്. പൊലീസിന്റെ പിടിയിലായ പ്രതികളിൽ രണ്ട് പേർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്