തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ്-19 വാക്സിൻ സ്വീകരിച്ചു. തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് അദ്ദേഹം പ്രതിരോധ കുത്തിവെപ്പ് എടുത്തത്. ഭാര്യ കമലയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
രണ്ടാംഘട്ട കൊവിഡ് വാക്സിനേഷന് വിതരണത്തിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രി വാക്സിന് സ്വീകരിച്ചത്. വാക്സിൻ സ്വീകരിക്കുന്നതിൽ ആരും മടി കാണിക്കരുതെന്ന് കുത്തിവെപ്പ് എടുത്ത ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. " കൊവിഡ് വാക്സിനെതിരെ ചിലതരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിലും അത്തരം വാർത്തകളെ സമൂഹം അംഗീകരിച്ചിട്ടില്ല. വാക്സിൻ സ്വീകരിക്കാൻ എല്ലാവരും സ്വയം മുന്നോട്ട് വരണം. പല മാരകരോഗങ്ങളെയും തടഞ്ഞ് നിർത്താൻ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്സിനുകളാണ്" - എന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി കെകെ ശൈലജ, രാമചന്ദ്രന് കടന്നപ്പള്ളി, ഇ ചന്ദ്രശേഖരന് തുടങ്ങിയ മന്ത്രിമാർ കഴിഞ്ഞ ദിവസം കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. തിങ്കളാഴ്ച്ചയാണ് രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് കൊവിഡ് വാക്സിൻ നൽകുന്ന രണ്ടാം ഘട്ട വാക്സിനേഷൻ തുടങ്ങിയത്. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഈ ഘട്ടത്തിൽ കൊവിഡ് വാക്സിൻ നൽകുന്നത്.
തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. ഡൽഹി എയിംസിലെത്തിയാണ് പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചത്. പൊതുജനങ്ങൾക്ക് യാതൊരു തരത്തിലുമുള്ള അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. 28 ദിവസത്തിനു ശേഷം പ്രധാനമന്ത്രി രണ്ടാം ഡോസ് എടുക്കും. വാക്സിന് സ്വീകരിച്ച് അരമണിക്കൂറോളം നിരീക്ഷണത്തില്‍ ഇരുന്നതിന് ശേഷമാണ് പ്രധാനമന്ത്രി ആശുപത്രി വിട്ടത്.
രണ്ടാംഘട്ട കൊവിഡ് വാക്സിനേഷന് വിതരണത്തിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രി വാക്സിന് സ്വീകരിച്ചത്. വാക്സിൻ സ്വീകരിക്കുന്നതിൽ ആരും മടി കാണിക്കരുതെന്ന് കുത്തിവെപ്പ് എടുത്ത ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. " കൊവിഡ് വാക്സിനെതിരെ ചിലതരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിലും അത്തരം വാർത്തകളെ സമൂഹം അംഗീകരിച്ചിട്ടില്ല. വാക്സിൻ സ്വീകരിക്കാൻ എല്ലാവരും സ്വയം മുന്നോട്ട് വരണം. പല മാരകരോഗങ്ങളെയും തടഞ്ഞ് നിർത്താൻ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്സിനുകളാണ്" - എന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി കെകെ ശൈലജ, രാമചന്ദ്രന് കടന്നപ്പള്ളി, ഇ ചന്ദ്രശേഖരന് തുടങ്ങിയ മന്ത്രിമാർ കഴിഞ്ഞ ദിവസം കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. തിങ്കളാഴ്ച്ചയാണ് രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് കൊവിഡ് വാക്സിൻ നൽകുന്ന രണ്ടാം ഘട്ട വാക്സിനേഷൻ തുടങ്ങിയത്. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഈ ഘട്ടത്തിൽ കൊവിഡ് വാക്സിൻ നൽകുന്നത്.
തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. ഡൽഹി എയിംസിലെത്തിയാണ് പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചത്. പൊതുജനങ്ങൾക്ക് യാതൊരു തരത്തിലുമുള്ള അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. 28 ദിവസത്തിനു ശേഷം പ്രധാനമന്ത്രി രണ്ടാം ഡോസ് എടുക്കും. വാക്സിന് സ്വീകരിച്ച് അരമണിക്കൂറോളം നിരീക്ഷണത്തില്‍ ഇരുന്നതിന് ശേഷമാണ് പ്രധാനമന്ത്രി ആശുപത്രി വിട്ടത്.