ആപ്പ്ജില്ല

'പ്രകാശം പരക്കേണ്ടത് വിഷമം അനുഭവിക്കുന്നവരുടെ മനസുകളിൽ'; ഐക്യദീപത്തെക്കുറിച്ച് മുഖ്യമന്ത്രി

ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സാമ്പത്തിക സഹായങ്ങൾ ഇനിയും വരേണ്ടതുണ്ടെന്നും അത് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

Samayam Malayalam 6 Apr 2020, 7:29 pm
തിരുവനന്തപുരം: രാജ്യത്ത് പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം നടന്ന ദീപം തെളിയിക്കലിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്തും അശാസ്ത്രീയമായ കാര്യം രാജ്യമാകെ ചെയ്യണമെന്ന് പ്രധാനമന്ത്രി പറയുമ്പോൾ വിമർശനങ്ങളുണ്ടാവുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് വിവരങ്ങൾ വിശദീകരിക്കുന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam pinarayi


'തീർത്തും അശാസ്ത്രീയമായ സമീപനം രാജ്യമാകെ ചെയ്യണമെന്ന് പ്രധാനമന്ത്രി പറയുമ്പോൾ അതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമായിട്ട് ഉണ്ടാകും. അതിനെപറ്റി നമ്മൾ ആശ്ചര്യപ്പെടേണ്ടതില്ല. പക്ഷേ നാം കാണേണ്ടത്, ഇന്നത്തെ ഘട്ടത്തിൽ രാജ്യം ഒരു മഹാമാരിയെ നേരിടേണ്ട സമയത്ത് ഏത് കാര്യം പറഞ്ഞാലും, പ്രധാനമന്ത്രി പറയുമ്പോൾ, അതിന് അതിന്‍റെതായ പ്രാമുഖ്യം കൊടുക്കുക എന്നതാണ്.' പിണറായി പറഞ്ഞു.

Also Read: 'മൂന്നാം ഘട്ടത്തിലേക്ക്?' സാമൂഹ്യ വ്യാപനം ചിലയിടങ്ങളിൽ ആരംഭിച്ച് കഴിഞ്ഞെന്ന് എയിംസ് ഡയറക്ടർ

പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ എതിർക്കേണ്ടതില്ലെന്ന് താൻ നേരത്തെ പറഞ്ഞിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 'ഞാൻ നേരത്തെ തന്നെ പറഞ്ഞു, അതിനെ എതിർക്കേണ്ടതല്ല, പ്രകാശം പരത്തുന്നതിനെ ആരും എതിർക്കേണ്ടതില്ല, പക്ഷേ പ്രകാശം പരക്കേണ്ടത് രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് വിഷമമനുഭവിക്കുന്നവരുടെ മനസുകളിലാണ്.' അദ്ദേഹം പറഞ്ഞു. അതിന് സാമ്പത്തികമായ പിന്തുണ നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർചത്തു.

സാമ്പത്തികമായി പിന്തുണ നൽകേണ്ടതുമായി ബന്ധപ്പെട്ട നടപടികൾ ഇനിയും വരേണ്ടതുണ്ടെന്നും അത് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു. ഇന്നലെ രാത്രി 9 മണിക്കായിരുന്നു രാജ്യത്ത് പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ദീപം തെളിയിക്കൽ നടന്നത്.

Also Read: സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

അതേസമയം സംസ്ഥാനത്ത് ഇന്ന് 13 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കാസർകോട് 9 പേർക്കും, മലപ്പുറത്ത് 2 പേർക്കും, കൊല്ലത്തും പത്തനംതിട്ടയിലും ഓരോ ആൾക്ക് വീതമാണ് ഇന്നന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ കൊല്ലത്തെയും മലപ്പുറത്തെയും രോഗികൾ നിസാമുദ്ദീനിൽ നിന്ന് വന്നവരാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്