തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്തെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ ഡിജിപി ലോക്‍നാഥ് ബെഹ്റയോട് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടി. ഏത് സാഹചര്യത്തിലാണ് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്നും എത്രയും വേഗം മറുപടി നല്‍കണമെന്നും മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ വ്യക്തമായ തെളിവുണ്ടെന്നാണ് ഉത്തരമേഖലാ ഐജിയുടെ വിശദീകരണം. സജീവ സിപിഎം പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം നേതൃത്വമടക്കം രംഗത്തു വന്നിരുന്നു. യുഎപിഎയെ ഏറ്റവുമധികം എതിര്‍ത്ത പാര്‍ട്ടിയായ സിപിഎം സംസ്ഥാനം ഭരിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതെതിരെ വിവാദ നിയമം ഉപയോഗിക്കുന്നതിനെതിരെയാണ് പ്രതിഷേധം. മാവോയിസ്റ്റുകളുമായി സ്നേഹബന്ധമുണ്ടെന്ന പേരിൽ യുഎപിഎ ചുമത്താനാകില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞിരുന്നു.
സംഭവം നേരിട്ട് അന്വേഷിക്കാനും ഉത്തരമേഖല ഐജി പന്തീരാങ്കാവ് സ്റ്റേഷനിലെത്തി നേരിട്ട് പരിശോധിക്കാനുമാണ് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയത്. എന്നാൽ മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഐജി മാധ്യമങ്ങളെ അറിയിച്ചു.
സംഭവം നേരിട്ട് അന്വേഷിക്കാനും ഉത്തരമേഖല ഐജി പന്തീരാങ്കാവ് സ്റ്റേഷനിലെത്തി നേരിട്ട് പരിശോധിക്കാനുമാണ് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയത്. എന്നാൽ മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഐജി മാധ്യമങ്ങളെ അറിയിച്ചു.