തിരുവനന്തപുരം: കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്ക് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ജയം. എൽഡിഎഫ് സ്ഥാനാർത്ഥിയായ ജോസിന് 96 വോട്ടുകൾ ലഭിച്ചു. ഒരു വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാർത്ഥിക്ക് 40 വോട്ടുകളാണ് ലഭിച്ചത്. മുന്നണി മാറ്റത്തെത്തുടർന്ന് ജോസ് കെ മാണി രാജിവെച്ച രാജ്യസഭാ സീറ്റിലേക്കാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിനു വേണ്ടി ജോസ് കെ മാണിയും യുഡിഎഫിനു വേണ്ടി കോൺഗ്രസ് നേതാവായ ശൂരനാട് രാജശേഖരനുമാണ് മത്സരിച്ചത്.
നിയമസഭ സമുച്ചയത്തിൽ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ് നടന്നത്. നിയമസഭയിലെ അംഗബലം അനുസരിച്ച് എൽഡിഎഫ് വിജയം ഉറപ്പിച്ചിരുന്നു. നിയമസഭയിൽ 99 അംഗങ്ങലാണ് എൽഡിഎഫിനുള്ളത്. 41 അംഗങ്ങളാണ് യുഡിഎഫിനുള്ളത്.
കൊവിഡ് ബാധിതരായി ചികിത്സയിലായതിനാൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ ടിപി രാമകൃഷ്ണൻ, പി മമ്മിക്കുട്ടി എന്നിവർ തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. യുഡിഎഫ് അംഗം പിടി തോമസും ചികിത്സയിലാണ്.
യുഡിഎഫിലായിരിക്കെ 2018ലാണ് ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് ലഭിച്ചത്. യുഡിഎഫ് വിട്ടതോടെ 2021 ജനുവരി 11 അദ്ദേഹം രാജി പ്രഖ്യാപിച്ചു. ഈ സീറ്റിന്റെ കാലാവധി 2024 ജൂലായ് 1 വരെയുണ്ട്. മുന്നണി വിട്ട് വരുമ്പോഴുള്ള സീറ്റ് ആ പാർട്ടിയ്ക്ക് തന്നെ നൽകുന്ന പതിവ് തുടർന്നാണ് എൽഡിഎഫ് സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് നൽകിയത്.
നിയമസഭ സമുച്ചയത്തിൽ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ് നടന്നത്. നിയമസഭയിലെ അംഗബലം അനുസരിച്ച് എൽഡിഎഫ് വിജയം ഉറപ്പിച്ചിരുന്നു. നിയമസഭയിൽ 99 അംഗങ്ങലാണ് എൽഡിഎഫിനുള്ളത്. 41 അംഗങ്ങളാണ് യുഡിഎഫിനുള്ളത്.
കൊവിഡ് ബാധിതരായി ചികിത്സയിലായതിനാൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ ടിപി രാമകൃഷ്ണൻ, പി മമ്മിക്കുട്ടി എന്നിവർ തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. യുഡിഎഫ് അംഗം പിടി തോമസും ചികിത്സയിലാണ്.
യുഡിഎഫിലായിരിക്കെ 2018ലാണ് ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് ലഭിച്ചത്. യുഡിഎഫ് വിട്ടതോടെ 2021 ജനുവരി 11 അദ്ദേഹം രാജി പ്രഖ്യാപിച്ചു. ഈ സീറ്റിന്റെ കാലാവധി 2024 ജൂലായ് 1 വരെയുണ്ട്. മുന്നണി വിട്ട് വരുമ്പോഴുള്ള സീറ്റ് ആ പാർട്ടിയ്ക്ക് തന്നെ നൽകുന്ന പതിവ് തുടർന്നാണ് എൽഡിഎഫ് സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് നൽകിയത്.